സ്വന്തം ലേഖകൻ: 20 സേവനങ്ങള്‍കൂടി ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി ലഫ്. കേണല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയ സേവനങ്ങള്‍ ഓണ്‍ലൈനാക്കി മാറ്റുന്നതിെൻറ ഭാഗമായി രണ്ടാംഘട്ടത്തിലാണ് 20 സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചത്.
ഇതോടെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളധികവും ഡിജിറ്റലൈസേഷന് ചെയ്യപ്പെടും. ബഹ്റൈന്‍ ഇ-ഗവര്‍മെൻറ് ആൻഡ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി, നാഷനാലിറ്റി, പാസ്പോര്‍ട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്സ് അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ് അതോറിറ്റി, ജനറല്‍ ഡിപ്പാർട്മെൻറ് ഓഫ് ഗാര്‍ഡ്സ് എന്നിവയുടെ സഹകരണത്തോടെയാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
കൊവിഡ് പ്രതിരോധ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിെൻറ ഭാഗമായി സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഇന്സ്പെക്ഷന് വിഭാഗം മേധാവി റജാ അസ്സുലൂം വ്യക്തമാക്കി. ബാര്‍ബര്‍ ഷോപ്പുകള്‍, ലേഡീസ് ബ്യൂട്ടി പാര്‍ലറുകള്‍, ഫിറ്റ്നസ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇടക്കിടെ പരിശോധന നടത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിെൻറ ഭാഗമായാണ് പരിശോധന.
നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും സ്ഥാപന ഉടമകളെ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കി നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പരിശോധനകള്‍ കര്‍ശനമാക്കുന്നതിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല