സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിന് 30 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന നിലവിലെ നിയമവ്യവസ്ഥ നാലുമാസമായി നീട്ടാൻ ശുപാർശ. ഡോ. ഇബ്തിസാം അൽദല്ലാലിെൻറ നേതൃത്വത്തിലുള്ള സർവിസസ് കമ്മിറ്റിയിലെ അഞ്ചംഗ ശൂറാ കൗൺസിൽ അംഗങ്ങളുടെതാണ് ശുപാർശ.
ഇതുസംബന്ധിച്ച 2012ലെ സ്വകാര്യ മേഖല തൊഴിൽ നിയമത്തിലാണ് ഭേദഗതി നിർദേശിച്ചിരിക്കുന്നത്. നേരത്തേ ആറുമാസം മുെമ്പങ്കിലും നോട്ടീസ് നൽകണമെന്നാണ് വ്യവസ്ഥ വെച്ചിരുന്നതെങ്കിലും കമ്മിറ്റി പിന്നീട് മൂന്നുമാസമെന്ന സമവായത്തിൽ എത്തുകയായിരുന്നു. നിയമ ഭേദഗതിയെ തൊഴിൽ മന്ത്രാലയവും ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂനിയൻസും എതിർത്തപ്പോൾ ബഹ്ൈറൻ ചേംബർ ഓഫ് കമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ബഹ്റൈൻ ഫ്രീ ലേബർ യൂനിയൻസ് ഫെഡറേഷനും സ്വാഗതം ചെയ്തു.
ഒരു കരാർ തൊഴിലാളിയെ പിരിച്ചുവിടാൻ 30 ദിവസം മുമ്പ് നോട്ടീസ് കൊടുക്കുകയെന്നത് വളരെ ചുരുങ്ങിയ കാലയളവാണെന്ന് ഡോ. അൽദല്ലാൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ യോഗ്യരായ അധ്യാപകരെയും ആരോഗ്യ മേഖലയിൽ യോഗ്യതയുള്ള ഡോക്ടർമാരെയും നഴ്സുമാരെയും പെട്ടെന്ന് ലഭ്യമാക്കുക എന്നത് ശ്രമകരമായതിനാൽ ചുരുങ്ങിയ കാലയളവിൽ നോട്ടീസ് നൽകി പിരിച്ചുവിടുന്നത് ഗുരുതര പ്രതിസന്ധി ഉണ്ടാക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
അതേസമയം, നിയമഭേദഗതി അനീതിയാണെന്ന് െതാഴിൽ, സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു. 30 ദിവസത്തിനകം പിരിച്ചുവിടാനായാൽ യോഗ്യതയുള്ള മറ്റൊരാളെ കമ്പനികൾക്ക് ഉടനെ നിയമിക്കാനാകും. നാലുമാസം കാത്തിരിക്കുന്നത് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
മാത്രവുമല്ല, യോഗ്യതയുള്ളവർക്ക് മാസങ്ങളോളം കാത്തുനിന്ന് അവസരം നഷ്ടമാകുന്ന അവസ്ഥയുമുണ്ടാകുമെന്ന് അവർ പറഞ്ഞു. നിലവിലെ ജീവനക്കാരുമായി നേരത്തേതന്നെ കരാറുണ്ടാക്കിയതിനാൽ പുതിയ തൊഴിലാളികളെയാണ് നിയമം ബാധിക്കുക. ഇത് വിവേചനപരമായ പ്രവണതയാണെന്നും ഡോ. അൽദല്ലാൽ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല