1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2018

സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കി; സംഭവത്തിന്റെ ദുരൂഹത നീക്കാന്‍ പൊലീസ്. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ കടയുടമ ലീന മരിയ പോളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊച്ചിയില്‍ അതീവ രഹസ്യമായിട്ടായിരുന്നു മൊഴിയെടുക്കല്‍. ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും നടി പൊലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ മുമ്പ് പ്രതിയായ ആളാണ് ലീന മരിയ പോളും പങ്കാളി സുഖാഷ് ചന്ദ്രശേഖറും.

കൊച്ചിയില്‍ ലീനയുടെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണ് പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. രാത്രി ഏഴരയ്ക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഒമ്പതര വരെ നീണ്ടു. രവി പൂജാരിയുടേതെന്ന പേരില്‍ ഭീഷണി സന്ദേശം ലഭിച്ചുവെന്നും ജീവന് ഭീഷണിയുണ്ടെന്നും നടി പൊലീസിന് മൊഴി നല്‍കി. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ലീന പൊലീസിനോട് പറഞ്ഞു. ലീനയുമായി സാമ്പത്തിക ഇടപാടുകള്‍ ഉള്ളവരുടെയും, ലീന സംശയിക്കുന്നവരുടെയും വിശദാംശങ്ങളും അന്വേഷണ സംഘം തേടി.

ലീനയുടെ മൊഴിയില്‍ പറഞ്ഞ പല കാര്യങ്ങളിലും വ്യക്തത വരുത്താനുള്ള ശ്രമം അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും. ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് വെടിവെയ്പ് നടത്തിയ അക്രമികളെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ലീനയുടെ മൊഴിയെ കേന്ദ്രീകരിച്ചാകും ഇനി അന്വേഷണം മുന്നോട്ട് പോവുകയെന്നാണ് സൂചന. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ പനമ്പള്ളി നഗറിലെ ലീനയുടെ ബ്യൂട്ടിപാര്‍ലറിനു നേര്‍ക്ക് വെടിയുതിര്‍ത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.