1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2018

സ്വന്തം ലേഖകന്‍: നടിയുടെ ബ്യൂട്ടി പാര്‍ലറിലെ വെടിവെപ്പ്; നാല് തവണ ഭീഷണിപ്പെടുത്തുകയും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും പറഞ്ഞതായി നടി ലീന മരിയ പോള്‍; ഭീഷണി സന്ദേശങ്ങള്‍ അയച്ചത് ഛോട്ടാ രാജന്റെ സന്തത സഹചാരി രവി പൂജാരിയുടെ പേരില്‍; പ്രതികള്‍ക്കായി തിരച്ചില്‍. കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവയ്പില്‍ പ്രതികരണവുമായി പാര്‍ലര്‍ ഉടമയും നടിയുമായി ലീന മരിയ പോള്‍.

നാല് തവണ തനിക്ക് ഭീഷണി സന്ദേശം വന്നിരുന്നു. രവി പൂജാരിയാണ് പണം ആവശ്യപ്പെട്ടത്. ആദ്യം അഞ്ച് കോടിയും പിന്നീട് 25 കോടിയും ആവശ്യപ്പെട്ടു. പണം നല്‍കിയല്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും ലീന പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. താന്‍ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് കുപ്രചരണങ്ങളാണെന്നും ലീന മരിയ പറഞ്ഞു. ബോളിവുഡിലടക്കം രവി നടത്തിയ ഇടപെടലുകളെക്കുറിച്ച് പറഞ്ഞിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലീന മരിയ പറഞ്ഞു.

ഭീഷണി സന്ദേശം പൊലീസിന് കൈമാറിയിരുന്നു. ഇന്നോ നാളെയോ കൊച്ചിയിലെത്തി പൊലീസിനെ കാണുമെന്നും ലീന മരിയ പോള്‍ പറഞ്ഞു. തനിക്കെതിരെ നിലവില്‍ കേസൊന്നുമില്ലെന്നും ലീന മരിയ പോള്‍ പറഞ്ഞു. അതേസമയം, നടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം. വെടിവയ്പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പൊലീസ് സംശയിക്കുന്നു. നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ മുമ്പ് പ്രതിയായിട്ടുള്ള ആളാണ് ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറും.

അതിനിടെ ബ്യൂട്ടി പാര്‍ലറിലേക്ക് കയറുന്ന ഭാഗത്തുള്ള ഭിത്തിയില്‍നിന്ന് പെല്ലറ്റ് കണ്ടെടുത്തു. ശനിയാഴ്ച രാത്രി വൈകി ശാസ്ത്രീയ പരിശോധനാ സംഘം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടത്. ഇതോടെ ശബ്ദം മാത്രം കേള്‍ക്കുന്ന തോക്കില്‍ നിന്നല്ല വെടിയുതിര്‍ത്തതെന്ന് വ്യക്തമായി. എയര്‍ പിസ്റ്റള്‍ തന്നെയാണ് ഉപയോഗിച്ചതെന്നാണ് സൂചന.

വെടിയുതിര്‍ത്തിട്ട് പോയ രണ്ട് പ്രതികളെക്കുറിച്ച് ഇപ്പോഴും പോലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ വന്ന ബൈക്കിനെക്കുറിച്ച് ഏകദേശ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. നഗരത്തിന് പുറത്തേക്ക് പോകുന്ന എല്ലാ റോഡുകളിലെയും ദൃശ്യങ്ങള്‍ തേടിയിട്ടുണ്ട്. നടി ലീന തിങ്കളാഴ്ച ഇവര്‍ കൊച്ചിയിലെത്തി പോലീസിന് മൊഴി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.