1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2019

സ്വന്തം ലേഖകന്‍: ദേശീയ തെരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം. അഞ്ചാം തവണയാണ് നെതന്യാഹു ഇസ്രായേല്‍ പ്രധാനമന്ത്രി പദവിയിലിരിക്കുന്നത്. 96 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ വലത് പക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 37 സീറ്റുകളാണ് കരസ്ഥമാക്കാന്‍ സാധിച്ചത്.

പ്രധാന എതിരാളി ബെന്നി ഗാന്‍സിന്റ ബ്ലൂ ആന്റ് വൈറ്റ് സഖ്യത്തിന് 36 സീറ്റുകളാണ് ലഭിച്ചത്. 120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച് ശക്തമായി അധികാരത്തിലേറുമെന്ന് ടി.വി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.

നെതന്യാഹുവും അദ്ദേഹത്തിന്റെ മുഖ്യ എതിരാളി ബെന്നി ഗാന്റ്‌സും തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ടിരുന്നു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളും 80% വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ച ഫലവും സൂചിപ്പിക്കുന്നത് നെതന്യാഹുവിന്റെ പാര്‍ട്ടി 38 സീറ്റുകള്‍ നേടുമെന്നാണ്. അതായത് 2015ലെ തെരഞ്ഞെടുപ്പിനേക്കാള്‍ എട്ട് സീറ്റുകള്‍ അധികം.

നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ച നെതന്യാഹു മികച്ച വിജയം നേടാന്‍ സഹായിച്ച അനുയായികളെ അഭിനന്ദിച്ചിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.