1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2016

സ്വന്തം ലേഖകന്‍: പശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ അവസാന പോരാട്ടത്തിന് ഒന്നിക്കാന്‍ ബിന്‍ ലാദന്റെ മകന്റെ ശബ്ദ സന്ദേശം. ലാദന്‍ ഭീഷണി വല്ല വിധേനയും ഒഴിഞ്ഞെന്ന് ആശ്വസിച്ചിരുന്ന അമേരിക്കയടക്കമുള്ള പശ്ചാത്യ രാജ്യങ്ങളെ അസ്വസ്ഥരാക്കിക്കൊണ്ട് ബിന്‍ലാദന്റെ പുത്രന്‍ ഹംസാ ബിനന്‍ ലാദനാണ് ശബ്ദ സന്ദേശവുനായി രംഗത്തെത്തിയത്.

പിതാവ് കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പാശ്ചാത്യര്‍ക്കെതിരെ പോരാടാന്‍ ലോകത്തോട് ആഹ്വാനം ചെയ്ത് 23 കാരന്‍ ഹംസയുടെ ഓഡിയോ സന്ദേശം പുറത്തുവരുന്നത്. ലോകം മുഴുവന്‍ ഇസ്‌ളാമിനെതിരേ ഒന്നിച്ചിരിക്കെ വിഭാഗീകതയും തര്‍ക്കങ്ങളും അധികം നീട്ടാനാകില്ല. ഇസ്‌ളാമിക രാജ്യങ്ങളെല്ലാം സിറിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവിടുത്തെ ജിഹാദില്‍ ശ്രദ്ധിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.

സിറിയിലെ ജിഹാദികളോട് ഒരുമിച്ച് പോരാടാന്‍ അല്‍ ഖ്വയദ തലവന്‍ അയമാന്‍ അല്‍ സവാഹിരി ദിവസങ്ങള്‍ക്ക് മുമ്പ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഹംസയുടെ ഓഡിയോയും പുറത്തു വന്നിരിക്കുന്നത്.
അമേരിക്കന്‍ സൈനികര്‍ ഒബാമയെ അബോട്ടാബാദിലെ വീട്ടില്‍ കൊലപ്പെടുത്തുമ്പോള്‍ ഹംസക്ക് 17 വയസ്സായിരുന്നു പ്രായം. ഇയാള്‍ എവിടേക്കാണ് രക്ഷപ്പെട്ടതെന്ന വിവരം ഇതുവരെ പുറത്തുവന്നിരുന്നുമില്ല.

ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ഉദയത്തോടെ അടുത്ത കാലത്ത് അല്‍ ഖ്വയ്ദക്കും അവരുടെ സിറിയയിലെ അനുയായികളായ ജഭത്ത് അല്‍ നുസ്രയ്ക്കും കനത്ത തിരിച്ചടി നേരിട്ടിരുന്നു. കൂടാതെ സഖ്യശക്തികളുടെ വ്യോമാക്രമണവും സംഘടനക്ക് കനത്ത ആള്‍നഷ്ടം ഉണ്ടാക്കിയതായി വാര്‍ത്തകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.