1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2020

സ്വന്തം ലേഖകൻ: ന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ വീണ്ടും ലൈംഗികാരോപണം. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ബലാത്സംഗക്കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മൊഴിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു.

കുറുവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കേസില്‍ നിന്ന് മുക്തനാക്കണം എന്നാവശ്യപ്പെട്ട് ഫ്രാങ്കോ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഈ കേസിലെ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് മറ്റൊരു കന്യാസ്ത്രീ ഫ്രാങ്കോയ്ക്ക് എതിരെ ഉന്നയിച്ച പീഡനാരോപണം പുറത്ത് വന്നിരിക്കുന്നത്.

ബലാത്സംഗക്കേസിലെ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മൊഴിയിലാണ് ബിഷപ്പിനെതിരെ ഗുരുതര ആരോപണമുളളത്. 2015 മുതല്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലുളള ജലന്തര്‍ രൂപതയില്‍ മിഷനറീസ് ഓഫ് ജീസസിന്റെ ഭാഗമായി ജോലി നോക്കി വരികയായിരുന്നു ഈ കന്യാസ്ത്രീ എന്നാണ് റിപ്പോര്‍ട്ട്. 2017ല്‍ ഇവരെ കേരളത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു.

സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനെന്ന രീതിയില്‍ സമീപിച്ച ശേഷം കണ്ണൂരിലെ മഠത്തില്‍ വെച്ച് കന്യാസ്ത്രീയെ കടന്ന് പിടിച്ചു എന്നാണ് മൊഴി. മാത്രമല്ല സഭാ കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ ആദ്യം ഫോണ്‍ ചെയ്ത് സൗഹൃദ സംഭാഷണങ്ങള്‍ നടത്തുകയും പിന്നീട് അശ്ലീലം പറയുകയും ചെയ്തു എന്നും മൊഴിയില്‍ പറയുന്നതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീഡിയോ കോളിലൂടെ ബിഷപ്പിന്റെ ശരീര ഭാഗങ്ങള്‍ കാണിക്കുകയും കന്യാസ്ത്രീയോട് അവരുടെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നും മൊഴിയില്‍ പറയുന്നുണ്ട്. എതിര്‍പ്പുണ്ടായിട്ടും പരാതിപ്പെടാനുളള ധൈര്യമുണ്ടായിരുന്നില്ലെന്നും ബിഷപ്പിനെ ഭയന്നാണ് പരാതിപ്പെടാതിരുന്നത് എന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.