1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2015

കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കൈവശം വക്കുകയും ചെയ്ത കുറ്റത്തിന് ഇന്ത്യന്‍ വംശജനായ മുന്‍ ജര്‍മ്മന്‍ എംപിയെ കോടതി വിചാരണ ചെയ്തു. ആഞ്ചലാ മെര്‍ക്കേലിന്റെ കണ്‍സര്‍വേറ്റീവ്, സോഷ്യല്‍ ഡെമോക്രാറ്റ് മുന്നണിയില്‍ അംഗമായിരുന്ന സെബാസ്റ്റ്യന്‍ എടത്തിയാണ് കോടതി നടപടികള്‍ നേരിടുന്നത്.

തന്റെ ഔദ്യോഗിക ലാപ്‌ടോപ് ഉപയോഗിച്ച് കുട്ടികളുടെ രതിച്ചിത്രങ്ങളും വീഡിയോകളും ഏഴു തവണ ഡൗണ്‍ലോഡ് ചെയ്തു എന്നതാണ് എടത്തിയുടെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം. 2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വെര്‍ഡനിലെ പ്രാദേശിക കോടതിയാണ് എടത്തിയെ വിചാരണ ചെയ്യുന്നത്. കുട്ടികളുടെ ലൈംഗിക ചിത്രങ്ങളടങ്ങിയ ഒരു പുസ്തകവും വീഡിയോകളുള്ള ഒരു സിഡിയും ഏടത്തി കൈവശം വച്ചതായും ഹാനോവറിലെ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസ് കുറ്റം ചുമത്തിയിട്ടുണ്ട്.

ഏഴു ദിവസം നീളുന്ന വിചാരണയില്‍ കോടതി എട്ടു സാക്ഷികളുടേയും എട്ടു വിദഗ്ദരുടേയും മൊഴിയെടുക്കും. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ 45 കാരനായ എടത്തിക്ക് പിഴയോ രണ്ടു വര്‍ഷം തടവോ രണ്ടും കൂടിയോ അനുഭവൈക്കേണ്ടി വന്നേക്കാം.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എടത്തി നിഷേധിച്ചിട്ടുണ്ട്. താന്‍ കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തത് ശരിയാണെങ്കിലും അവ കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ സംബന്ധിച്ച ജര്‍മ്മന്‍ നിയമത്തിനു കീഴില്‍ വരുന്നവയല്ലെന്ന് എടത്തി വ്യക്തമാക്കി. ഒപ്പം അത്തരം ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിലും കൈവശം വച്ചതിലും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ എടത്തിയുടെ കൈവശമുണ്ടായിരുന്ന വീഡിയോകളും ചിത്രങ്ങളും കുട്ടികളുടെ ലൈംഗികകതയുടെ പരിധിയില്‍ വരുന്നതാണെന്നും എടത്തി കുറ്റക്കാരനാണെന്നുമാണ് വിദഗ്ദരുടെ പക്ഷം. എന്തായാലും എടത്തിയുടെ കേസിനെ തുടര്‍ന്ന് കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബുണ്ടെസ്റ്റാഗ് പ്രാദേശിക ഭരണകൂടം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.