സ്വന്തം ലേഖകൻ: ചൈനയിൽ ഐസ്ക്രീമിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. വടക്കൻ ടിൻജിൻ പ്രവശ്യയിലാണ് സംഭവം. ടിൻജിൻ ദാക്കിയോഡോ ഫുഡ് കമ്പനി നിർമിച്ച ഐസ്ക്രീമിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് 2,089 ബോക്സ് ഐസ്ക്രീമുകൾ കമ്പനി നശിപ്പിച്ചു. 4,836 ബോക്സുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഐസ്ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കമ്പനിയിലെ 1600 ജീവനക്കാരെ ക്വാറന്‍റീനിലാക്കിയിട്ടുണ്ട്. ഇവരെ കൊവിഡ് ടെസ്റ്റിനും വിധേയമാക്കി. ഇതിൽ 700 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഐസ്ക്രീമിൽ കൊറോണ വൈറസിന് കൂടുതൽ സമയം നില നിൽക്കാൻ കഴിയുമെന്നാണ് സൂചന. കൊവിഡ് ബാധിച്ച ആരിൽ നിന്നെങ്കിലുമാവും വൈറസ് ഐസ്ക്രീമിലെത്തിയതെന്നാണ് നിഗമനം. ഞായറാഴ്ച ചൈനയിൽ 109 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല