1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2019

സ്വന്തം ലേഖകന്‍: ‘ചിതയില്‍ വെക്കാന്‍ ബാക്കിയുണ്ടാവില്ല,’ പെരിയ കൊലപാതകത്തിന് തൊട്ടുമുമ്പ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ നടത്തിയ പ്രസംഗം പുറത്ത്; കൊലവിളി പ്രസംഗം നിഷേധിച്ച് മുസ്തഫ. പെരിയ ഇരട്ടക്കൊലപാതകത്തിന് തൊട്ടുമുമ്പ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം പുറത്ത്. ജനുവരി ഏഴിന് മുസ്തഫ കല്ല്യാട്ട് നടത്തിയ പ്രസംഗമാണ് പുറത്തുവന്നിരിക്കുന്നത്.

ഇനിയും ക്ഷമ പരീക്ഷിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് പ്രസംഗത്തില്‍ മുസ്തഫയുടെ ഭീഷണി. കോണ്‍ഗ്രസുകാര്‍ ചിതയില്‍ വെക്കാന്‍ ബാക്കിയുണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നുണ്ട്. പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്.

എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സി.പി.ഐ.എം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും’ എന്നായിരുന്നു മുസ്തഫ പറഞ്ഞത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും,ശരത് ലാലും കൊലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊലയാളി പ്രസംഗം വിപിപി മുസ്തഫ നിഷേധിച്ചു. പീതാംബരനേയും സുരേന്ദ്രനേയും അക്രമിച്ചത് തങ്ങള്‍ ക്ഷമിക്കുന്നുവെന്നാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും മുസ്തഫ പ്രതികരിച്ചു. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം ഇദ്ദേഹം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.