സ്വന്തം ലേഖകൻ: കളിക്കിടെ ആരാധന മൂത്ത ചില കാണികള്‍ കളിക്കളത്തില്‍ കടന്നുകയറി താരങ്ങളുടെ അടുത്തേക്ക് ഓടിയെത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഒരു ആരാധകന്റെ ഈ സാഹസം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കളികളത്തിലേക്ക് ഓടിയെത്തിയ ആരാധകന്റെ ലക്ഷ്യം സൂപ്പര്‍താരം രോഹിത് ശര്‍മ്മയായിരുന്നു. ഈ സമയം സ്ലിപ്പിലായിരുന്നു രോഹിത്. ഓടിയെത്തിയ ആരാധകന്‍ തന്റെ ഇഷ്ടതാരത്തിന്റെ കാലില്‍ തൊടാനുള്ള ആവേശത്തിലായിരുന്നു. എന്നാല്‍ ആവേശം കുറച്ച് കൂടിപോയതു കൊണ്ട് കാലില്‍ തൊടുന്നതിനിടെ രോഹിത് ആരാധകന്റെ മേലേക്ക് അടിതെറ്റി വീണു.
ഈ സമയം കമന്ററി പാനലിലുണ്ടായിരുന്ന മുന്‍ താരം സുനില്‍ ഗവാസ്കര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പങ്കുവെക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ നടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണികളെ നിരീക്ഷിക്കാതെ മത്സരം കാണുന്നതു കൊണ്ടാണെന്നും ഗവാസ്കര്‍ കുറ്റപ്പെടുത്തി. ഇത് ഇന്ത്യയിലെ തീരാത്ത പ്രശ്‌നമാണ്. മത്സരം സൌജന്യമായി കാണാനല്ല സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല