1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2015

സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെ തോളോടുതോള്‍ ചേര്‍ന്ന് ജി20 രാജ്യങ്ങള്‍, ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കും. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കാനും സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജി20 ഉച്ചകോടിയില്‍ ആഹ്വാനം.

മനുഷ്യത്വത്തിനെതിരായ അവഹേളനമാണ് പാരീസില്‍ അരങ്ങേറിയതെന്ന് ഉച്ചകോടി വിലയിരുത്തി. ഭീകരാക്രമണങ്ങള്‍ ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാണ്. ഭീകരത ഏതെങ്കിലും മതവുമായോ ദേശവുമായോ വംശങ്ങളുമായോ ബന്ധപ്പെടുത്തേണ്ട ഒന്നല്ല ഉച്ചകോടിയുടെ പ്രമേയങ്ങളിലൊന്നില്‍ പറയുന്നു.

ഭീകരാക്രമണങ്ങളും ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും തടയാന്‍ ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ സമ്മേളനത്തില്‍ ധാരണയായി. ഇതിനായി വിവരങ്ങള്‍ പങ്കുവെക്കാനും അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്താനും ഉച്ചകോടി തീരുമാനിച്ചു. ഐ.എസ്സിനെ ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് വേഗംകൂട്ടുമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലൂദിമിര്‍ പുതിനുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കി. സിറിയയിലെ ഐ.എസ്. കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കാന്‍ ഒബാമ പുതിനോട് ആവശ്യപ്പെട്ടു.

സിറിയയിലെ ആഭ്യന്തരയുദ്ധത്തിന് രാഷ്ട്രീയപരിഹാരം കാണേണ്ടതുണ്ടെന്ന് ഇരുനേതാക്കളും സമ്മതിച്ചു. ഐ.എസ്സിനെതിരായ നടപടികള്‍ക്ക് റഷ്യ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായി നടത്തിയ പ്രത്യേക ചര്‍ച്ചയില്‍ പുതിന്‍ പറഞ്ഞു. അഭയാര്‍ഥിപ്രശ്‌നത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ഉച്ചകോടി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

അടുത്തവര്‍ഷമാദ്യം സിറിയയിലെ അഭയാര്‍ഥികളെ സഹായിക്കാനുള്ള ഫണ്ട് ശേഖരണാര്‍ഥം ദാതാക്കളുടെ സമ്മേളനം ബ്രിട്ടനിലും ജര്‍മനിയിലുമായി ചേരും. കാലാവസ്ഥാമാറ്റം ചെറുക്കാന്‍ നവംബര്‍ അവസാനം പാരീസില്‍ ചേരുന്ന സമ്മേളനത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ ധാരണയിലെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.