സ്വന്തം ലേഖകൻ: ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധിയും പരിഹരിക്കാനുള്ള നീക്കങ്ങൾ ഊർജിതം. യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജരാദ് കുഷ്നറും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമീരി ദിവാനിലെ ഒാഫിസിൽ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചർച്ചയായി.മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെയും സമകാലിക സാഹചര്യങ്ങളും പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായിട്ടുണ്ട്. കുഷ്നർക്കൊപ്പം ഉന്നതതല സംഘവും ഉണ്ട്. സൗദി അറേബ്യയിലും കുഷ്നറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തുന്നുണ്ട്.
വരും ദിവസങ്ങളിൽ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായും കുഷ്നർ കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിെൻറ മിഡിൽ ഇൗസ്റ്റ് ദൂതന്മാരായ എവി ബെർകോവിസ്, ബ്രയാൻ ഹൂക് എന്നിവരും യു.എസ് ഇൻറർനാഷനൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ ചീഫ് എക്സിക്യൂട്ടിവ് ആഡം ബോഹ്ലെറും കുഷ്നറെ അനുഗമിക്കും.കഴിഞ്ഞയാഴ്ച കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹുമായി കുഷ്നർ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഖത്തറിനെതിരായ ഉപരോധം നീക്കുന്നതിനും ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും തുടക്കം മുതൽ കുവൈത്ത് രംഗത്തുണ്ട്. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി കുവൈത്ത് മുൻ ഭരണാധികാരി ശൈഖ് സബാഹ് തുടങ്ങിവെച്ച ശ്രമങ്ങൾ അദ്ദേഹത്തിെൻറ മരണശേഷവും കുവൈത്ത് ഇപ്പോഴും തുടരുന്നുണ്ട്.അതേസമയം, ഇറാൻ ആണവ ശാസ്ത്രജ്ഞനായിരുന്ന മുഹ്സിൻ ഫഖ്രിസാദയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെയുള്ള കുഷ്നറുടെ ഗൾഫ് സന്ദർശനത്തിന് വലിയ പ്രാധാന്യമാണ് നിരീക്ഷകർ നൽകുന്നത്. 2027 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിെനതിരെ ഉപരോധം കൊണ്ടുവന്നത്.
മൂന്ന് വർഷമായി തുടരുന്ന ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള സൂചന സൗദി അറേബ്യയും കഴിഞ്ഞയാഴ്ച നൽകിയിരുന്നു. അയൽരാജ്യമായ ഖത്തറുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അന്ന് പറഞ്ഞിരുന്നത്.
‘വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് േഫാർ നിയർ ഈസ്റ്റ് പോളിസി’ നടത്തിയ ഓൺലൈൻ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഒരു പരിഹാരം കാണുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.ഖത്തറിൽ നിന്നും അത് പ്രതീക്ഷിക്കുന്നു, ഖത്തരി സഹോദരന്മാരുമായി സംസാരിക്കാൻ തയാറാണ്’ സൗദി മന്ത്രി പറഞ്ഞു.
എന്നാൽ, പ്രശ്നപരിഹാരം ഉണ്ടാകുേമ്പാൾ മറ്റ് രാജ്യങ്ങൾ ചൂണ്ടിക്കാണിച്ച സുരക്ഷ സംബന്ധിച്ച ആശങ്കകൾ പരിഗണിക്കേണ്ടതുണ്ട്. നാലുരാജ്യങ്ങളെ ഖത്തർ ഉപരോധത്തിലേക്ക് നയിച്ച കാര്യങ്ങളും ആശങ്കകളും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉന്നത യു.എസ് അധികൃതരടക്കം ഉപരോധം പരിഹരിക്കപ്പെടാനുള്ള സൂചനകൾ നൽകിയിട്ടുണ്ടെങ്കിലും സൗദി അധികൃതരിൽ നിന്ന് പ്രതികരണങ്ങളുണ്ടായിരുന്നില്ല. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഗൾഫടക്കമുള്ള ഏഴ് വിദേശരാജ്യ പര്യടനം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്.
ഖത്തർ, യു.എ.ഇ, സൗദി അറേബ്യ രാജ്യങ്ങളും പോംപിയോ സന്ദർശിച്ചിരുന്നു. ഖത്തറിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വലിയ വികാസമാണുണ്ടായിരിക്കുന്നതെന്നും ഖത്തർ-അമേരിക്ക ബന്ധത്തെ പ്രശംസിക്കുന്നതായും മൈക്ക് പോംപിയോ ഖത്തറിൽ ‘അൽ റായ’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഗൾഫ് പ്രതിസന്ധിയിൽ പരിഹാരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മേഖലയിൽ കൂടുതൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിന് എല്ലാ കക്ഷികളുമായും ചർച്ച നടത്തുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും പോംപിയോ വ്യക്തമാക്കി.ഖത്തറിനും ഉപരോധരാജ്യങ്ങൾക്കുമിടയിലുള്ള വ്യോമപാത തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ അതത് രാജ്യങ്ങൾക്ക് വിടുകയാണ്. എല്ലാ കക്ഷികളും പൊതു നിലപാടിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല