1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2018

സ്വന്തം ലേഖകന്‍: ചൈനയിലേക്ക് പോയ ഇന്റര്‍പോള്‍ പ്രസിഡന്റിനെ കാണാനില്ല; തിരോധാനത്തിനു പിന്നില്‍ ചൈനയുടെ കരങ്ങളെന്ന് സംശയം. അന്താരാഷ്ട്ര പോലീസ് ഏജന്‍സിയായ ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ്!വേയാണ് അപ്രത്യക്ഷനായത്. തിരോധാനത്തില്‍ അന്വേഷണമാരംഭിച്ചതായി ഫ്രാന്‍സ് വെള്ളിയാഴ്ച വ്യക്തമാക്കി.

ഫ്രഞ്ച് നഗരമായ ലിയോണിലെ ഇന്റര്‍പോള്‍ ആസ്ഥാനത്തുനിന്ന് സെപ്റ്റംബര്‍ 29ന് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയതായിരുന്നു. ഒരാഴ്ചയായി ഹോങ്!വേയെക്കുറിച്ച് വിവരങ്ങളില്ലാതായതോടെ അദ്ദേഹത്തിന്റെ ഭാര്യ പോലീസിനെ സമീപിക്കുകയായിരുന്നു.

ഹോങ്‌വേയെ കാണാനില്ലെന്ന വിവരം നേരത്തേ അറിഞ്ഞിരുന്നെന്നും ഫ്രാന്‍സില്‍വെച്ചല്ല അദ്ദേഹത്തെ കാണാതായതെന്നും ഇന്റര്‍പോള്‍ പറഞ്ഞു. ചൈനയ്ക്കും ഫ്രാന്‍സിനും ഒരുപോലെ ഉത്തരവാദിത്വമുള്ള കാര്യമാണിതെന്നും ഇന്റര്‍പോള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഹോങ്!വേയെ ചൈന ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് പേരു വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹോങ്‌കോങ് മാധ്യമം സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഹോങ്!വേ 2016ലാണ് ഇന്റര്‍പോള്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

2020 വരെയാണ് കാലാവധി. ഇന്റര്‍പോളിലെത്തുന്നതിന് മുന്‍പ് ചൈനയുടെ പൊതുസുരക്ഷാവിഭാഗം ഡെപ്യൂട്ടി മന്ത്രിയായിരുന്നു. ഹോങ്!വേയുടെ ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനം ചൈന ദുരുപയോഗം ചെയ്‌തേക്കുമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.