1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടീഷുകാരനായ 4 വയസുകാരന്‍ ഭീകരന്‍ മൂന്നു ബന്ദികളെ കൊല്ലുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. നാലു വയസുകാരന്‍ മൂന്ന് ബന്ദികളെ കയറ്റിയ കാര്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചാരന്മാര്‍ എന്ന് ആരോപിച്ചാണ് നടപടിയെന്നും ദൃശ്യങ്ങളില്‍ പറയുന്നു.

2012 ല്‍ സിറിയയിലേക്ക് കടന്ന ലണ്ടന്‍കാരി ഖാദിജയുടെ മകനാണ് ദൃശ്യങ്ങളിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഖാദിജ ഒരു സ്വീഡിഷ് ഭീകരനെ വിവാഹം കഴിച്ചിരുന്നതായും, ഇയാള്‍ അടുത്തകാലത്ത് കൊല്ലപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടിയുടെ പേര് ഇസാ ഡയര്‍ എന്നാണെന്ന് മുത്തശ്ശനായ ഹെന്‍ഡ്രി ഡയര്‍ തിരിച്ചറിഞ്ഞതായാണ് സൂചന. കഴിഞ്ഞ മാസം മറ്റൊരു ഐ.എസ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതും ഇതേ കുട്ടിതന്നെയെന്നും റിപ്പോര്‍ട്ടുണ്ട്.
ദൃശ്യങ്ങളില്‍ ഐ.എസ് പോരാളികള്‍ക്ക് സമമായ വസ്ത്ര ധാരണമാണ് കുട്ടിയുടേയും.

കയ്യില്‍ ഡിറ്റനേറ്ററുമായി നില്‍ക്കുന്ന കുട്ടി സ്വിച്ച് അമര്‍ത്തുകവഴി സ്‌ഫോടനം നടത്തുന്നു. മൂന്ന് ബന്ദികളെ കാറിനുള്ളില്‍ കെട്ടിയിട്ടിരിക്കുന്നതും കാണാം. കുട്ടിക്ക് സമീപം നില്‍ക്കുന്ന ഭീകരന്‍, വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കിയതിന്റെ പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.