1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2016

സ്വന്തം ലേഖകന്‍: മധ്യ ഇറ്റലിയിലെ ചെറു നഗരങ്ങളെ കശക്കിയെറിഞ്ഞ് ഭൂകമ്പം, മരണം 250 കവിഞ്ഞു. ഇറ്റലിയിലെ ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 368 പേരെ പരുക്കുകളോടെ പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നു രാവിലെ ഒരു പത്തുവയസ്സുകാരിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുത്തു.

ബുധനാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 3.36നാണ് മധ്യ ഇറ്റാലിയന്‍ മേഖലയെ കശക്കിയെറിഞ്ഞ ഭൂകമ്പം ഉണ്ടായത്. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പ്രദേശത്തെ പ്രധാന കെട്ടിടങ്ങളും ചരിത്ര സമാരകങ്ങളും തകര്‍ന്നടിഞ്ഞു. റോമില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ആക്യൂമോളിക്കു സമീപമായിരുന്നു പ്രഭവ കേന്ദ്രം. ഇവിടെയുള്ള വീടുകളില്‍ മൂന്നിലൊന്നും നിലംപൊത്തി.

റോം, അമ്പ്രിയ, ലാസിയോ, ലെ മാഴ്‌സ് എന്നിവിടങ്ങളിലാണ് പ്രകമ്പനങ്ങള്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ചത്. 80 ഓളം തവണ തുടര്‍ചലനങ്ങള്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റപ്പോര്‍ട്ട് ചെയ്യുന്നു. മരണം സംബന്ധിച്ച വ്യക്തമായ കണക്ക് ഇനിയും ലഭ്യമായിട്ടില്ലെന്നാണ് സൂചന. റോഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നതിനാല്‍ ഗ്രാമങ്ങളിലെ സ്ഥിതി എന്താണ് എന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.