1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2018

സ്വന്തം ലേഖകന്‍: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി ജൂസപ്പെ കോണ്ടി; ഒപ്പം വ്യാജ ബയോഡേറ്റ വിവാദവും. യൂറോപ്യന്‍ യൂണിയനില്‍ ഇറ്റലി തുടരുന്നതില്‍ വിമുഖതയുള്ള തീവ്രവലതുപക്ഷ പാര്‍ട്ടികളായ ലീഗ് പാര്‍ട്ടിയും ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റുമാണു പുതിയ മന്ത്രിസഭ രൂപീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്.

ഇതോടൊപ്പം രാഷ്ട്രീയ പാരമ്പര്യമില്ലാത്ത അഭിഭാഷകനാ കോണ്ടിയ്ക്ക് പ്രധാനമന്ത്രിപദം നല്‍കിയതും യൂറോപ്യന്‍ യയൂണിയനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തന്റെ ബയോഡേറ്റയിലുള്‍പ്പെടെ കൃത്രിമം കാട്ടിയെന്ന വിവാദവും കോണ്ടിയെ പിന്തുടരുന്നു.

ഫ്‌ളോറന്‍സിലും റോമിലും നിയമം പഠിപ്പിച്ചു വരുന്ന അധ്യാപകന്‍ കൂടിയാണ് 54കാരനായ കോണ്ടി. നിലവില്‍ എംപിയല്ലാത്ത അദ്ദേഹം കക്ഷി രാഷ്ട്രീയവൃത്തങ്ങളില്‍ അപരിചിതനുമാണ്. ഡി മയോയേയും സാല്‍വീനിയേയും പ്രധാനമന്ത്രി സ്ഥാനത്തേക്കു വരാതെ തടയാന്‍ നിയോഗിക്കപ്പെട്ട ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായാണ് കോണ്ടി മുന്നോട്ടുവന്നത്.

കഴിഞ്ഞ ആഴ്ചയാണ് ഇരു പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയന്റെ ചെലവുചുരുക്കല്‍ നടപടികള്‍ നിരാകരിക്കുന്ന ധാരണയില്‍ ഇരു പാര്‍ട്ടികളും എത്തിച്ചേരുകയും ചെയ്തിരുന്നു. ഇറ്റലിയുടെ ബജറ്റ് കമ്മി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ച പല മാര്‍ഗങ്ങളും പുതിയ സര്‍ക്കാര്‍ നിരാകരിക്കാനാണ് സാധ്യത.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.