1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2018

സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9 ന് ചിറകുവിരിക്കും; തുടക്കത്തില്‍ സര്‍വീസ് നടത്തുക മൂന്ന് വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിനു പുറമെ ഇന്‍ഡിഗോ, ഗോഎയര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. താമസിയാതെ സ്‌പൈസ് ജെറ്റും സര്‍വീസ് നടത്തുമെന്ന് കിയാല്‍ എം.ഡി. വി.തുളസീദാസ് പറഞ്ഞു. ചൊവ്വാഴ്ച കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച വിവിധ ആഭ്യന്തര, വിദേശ വിമാനക്കമ്പനികളുടെയും എയര്‍ലൈന്‍, എയര്‍പോര്‍ട്ട് സര്‍വീസ് ഏജന്‍സികളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് മേഖലയിലേക്കായിരിക്കും ആദ്യം സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍, ഇന്‍ഡിഗോ, ഗോഎയര്‍ എന്നീ കമ്പനികള്‍ക്കു പുറമെ വിദേശകമ്പനികളായ ഫ്‌ളൈ ദുബൈ, എയര്‍അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍എയര്‍, ഗള്‍ഫ് എയര്‍ എന്നീ കമ്പനികളുടെ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കണ്ണൂരില്‍ മികച്ച ഹോട്ടലുകള്‍ കുറവാണെന്ന കാര്യം ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ എയര്‍ലൈന്‍സ് പ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തി. കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളില്‍ ആധുനികസൗകര്യമുള്ള ഹോട്ടലുകള്‍ വരേണ്ടതുണ്ട്. വിമാനത്താവളത്തിനു സമീപം സെവന്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ നടത്താന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്ന് എം.ഡി. പറഞ്ഞു. ബജറ്റ് ഹോട്ടലും സ്ഥാപിക്കും. ഇതിനായി ഭൂമി വിട്ടുകൊടുക്കും.

വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന ചൊവ്വാഴ്ച കഴിഞ്ഞു. സുരക്ഷയുടെ ഭാഗമായി സി.ഐ.എസ്.എഫ്. സംഘത്തെയും നിയോഗിച്ചു. ഒക്‌ടോബര്‍ 17ന് ഔപചാരികമായി അവര്‍ ജോലിതുടങ്ങും. മാറ്റംവരുത്തിയ നിലയില്‍ ഉഡാന്‍ സര്‍വീസ് കൊണ്ടുവരും. ഏതു റൂട്ടിലും ഉഡാന്‍ സര്‍വീസ് നടത്താന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.