1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2019

സ്വന്തം ലേഖകന്‍: കൊല്ലത്തെ യുവതിയുടെ മരണ കാരണം പട്ടിണി; കുടുംബം ആഭിചാരക്രിയ നടത്തിയിരുന്നെന്ന് നാട്ടുകാര്‍; ശരീരത്തില്‍ നിരവധി മുറിവുകള്‍; കൂടുതല്‍ പേര്‍ നിരീക്ഷണത്തിലെന്നും പൊലീസ്. ഭര്‍തൃഗൃഹത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് പട്ടിണി കാരണം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാരയാണ് മരിച്ചത്.

ഇവരുടെ ഭര്‍ത്താവ് ചന്തുലാല്‍, അമ്മ ഗീതാ ലാല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരുവരും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നെന്നും വെളിപ്പെടുത്തല്‍ ഉണ്ട്. തുഷാരയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെന്നും കുടുതല്‍ ആളുകള്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും കൊല്ലം റൂറല്‍ എസ്.പി കെ.ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുവതിയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നില്ല നാട്ടുകാരുടെ പരാതിയെന്നും എസ്.പി പറഞ്ഞു. നേരത്തെ നാട്ടുകാര്‍ ചന്തുവിനും അമ്മയ്ക്കുമെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് പരാതികള്‍ കാര്യമായി എടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

കഴിഞ്ഞ 21ാം തിയ്യതിയാണ് യുവതി മരണപ്പെട്ടത്. അസ്ഥികൂടം കണക്കായ യുവതി മരണപ്പെടുമ്പോള്‍ 20 കിലോ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് വിശദമായി അന്വേഷണം നടത്തുകയും പോസ്റ്റുമോര്‍ട്ടം നടത്തുകയുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.