സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പി.സി.ആര് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ 72 മണിക്കൂര്‍ മുമ്പുളള പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പുളള പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് വിമാന താവളത്തില്‍ ഹാജരാക്കണമെന്ന നിയമം അടുത്ത ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഡി ജി സി എ അധികൃതര്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയതായും ഡി ജി സി എ അറിയിച്ചു.
ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് പല രാജ്യങ്ങളിലും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലുള്ള 96 മണിക്കൂര്‍ സാധുതയുള്ള പി സി ആര് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പുനഃക്രമീകരിച്ചു 72 മണിക്കൂര്‍ ആയി ചുരുക്കിയത്.
അതോടൊപ്പം കുവൈത്തിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പിന്തുടരാനും ഡിജിസിഎ വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന ഗാര്‍ഹിക തൊഴിലാളികള്ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കണമെന്നും ഡി ജി സി എ മുന്നറിയിപ്പ് നല്കുന്നു.
കുവൈത്തില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് 100 കുവൈത്ത് ദിനാര്‍ പിഴ നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച കരടുബില്‍ പാര്‍ലമെന്ററി ഹെല്‍ത്ത് അഫയേഴ്സ് കമ്മിറ്റി ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ മുസ്തഫ റെദായുടെ സാന്നിധ്യത്തില്‍ പുനഃപരിശോധിച്ചു.
കൊറോണ വൈറസ് വ്യാപനം വ്യാപകമായ സാഹചര്യത്തിലാണ് കോവിഡിനെ നേരിടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിന്റെ ഭാഗമായിട്ടാണ് മുഖവരണം ധരിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ ഈടാക്കുന്നതിനും,കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ 500 ദിനാറായി ഉയര്‍ത്തുന്നതിനും തീരുമാനിച്ചത്.
അതേസമയം പാര്‍ലമെന്ററി കമ്മിറ്റി ചെയര്മാന് എം പി സാദൂണ്‍ ഹമ്മഡ് മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ തുകയില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എം പി ഡോ.സലേഹ് സീയബ് അല്‍ മുത്തേരി പിഴ തുക 500 ദിനാറായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
എംബസിയുടെ പേരിൽ തട്ടിപ്പ് കാളുകൾ
എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേന പണം തട്ടാൻ ലക്ഷ്യമിട്ട് നടത്തുന്ന ഫോൺകാളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. ബാങ്ക് വിവരങ്ങളും മറ്റു പണമിടപാടുകളുടെ വിവരങ്ങളും ആർക്കും നൽകരുത്. എംബസി ഇത്തരത്തിൽ പണമിടപാടുകൾക്കോ ബാങ്ക് വിശദാംശങ്ങൾ ആവശ്യപ്പെേട്ടാ വിളിക്കാറില്ല.
എംബസി നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് നടപടിക്രമങ്ങൾ http://indembkwt.gov.in എന്ന വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും തട്ടിപ്പ് കാളുകൾ വന്നാൽ hoc.kuwait@mea.gov.in എന്ന വിലാസത്തിൽ എംബസിയെ അറിയിക്കണമെന്നും അധികൃതർ വാർത്തക്കുറിപ്പിൽ അഭ്യർഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല