1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ക്വാറൻറീൻ രണ്ടാഴ്ചയായി തുടരും. ക്വാറൻറീൻ ഏഴു ദിവസമായി കുറക്കാൻ അധികൃതർ ആലോചിച്ച് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ബ്രിട്ടനിൽനിന്ന് വന്ന രണ്ട് കുവൈത്തി വനിതകൾക്ക് വൈറസ് വകഭേദം കണ്ടെത്തിയത്.

അതിവ്യാപന ശേഷിയുള്ള പുതിയ വൈറസിനെതിരെ അധികൃതർ കനത്ത ജാഗ്രതയിലാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നവർക്കെല്ലാം പി.സി.ആർ പരിശോധന നടത്തുന്നുണ്ട്. പോസിറ്റിവ് ആകുന്നവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പ്രവേശിപ്പിക്കുകയും ജനിതക പരിശോധന നടത്തുകയും ചെയ്യുന്നു.

ഇങ്ങനെ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം രണ്ടുപേർക്ക് പുതിയ കൊറോണ വൈറസ് കണ്ടെത്തിയത്. ഒരാൾക്ക് വിമാനത്തിൽ കയറുന്നതിനു മുമ്പ് നടത്തിയ പരിശോധനയിൽ കൊവിഡ് കണ്ടെത്തിയിരുന്നില്ല. ഇവിടെയെത്തി നടത്തിയ പരിശോധനയിൽ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ ക്വാറൻറീൻ കാലാവധി കുറക്കുന്നത് അപകടമാണെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കുവൈത്തിൽ 34 തസ്തികകളിൽ പുതിയ വിസ അനുവദിക്കാനും വർക്ക് പെർമിറ്റ് പുതുക്കാനും വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് പരിശോധിക്കും. അതത് മേഖലയിൽ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയാണ് വേണ്ടത്. ഡിപ്ലോമ, ബിരുദം തുടങ്ങി വിവിധ യോഗ്യതകൾ നിഷ്കർഷിക്കുന്ന തസ്തികകളാണ് പട്ടികയിലുള്ളത്.

അധ്യാപകർ, ഡോക്ടർമാർ, മാധ്യമപ്രവർത്തകർ, നിയമവിദഗ്ധർ, മാനേജർ, സ്പെഷലിസ്റ്റ്, ടെക്നീഷ്യൻ, പ്രഫഷനൽ അസിസ്റ്റൻറ്, ക്ലർക്ക്, സെയിൽസ് ആൻഡ് സർവിസ് ജീവനക്കാരൻ, കാർഷിക മേഖല, ഫോറസ്ട്രി, ഫിഷറീസ്, ഫിഷിങ്, ക്രാഫ്റ്റ്സ്മെൻ തുടങ്ങിയവയിലെ വിദഗ്ധ തൊഴിലാളികൾ, ഫാക്ടറി മെഷീൻ ഒാപറേറ്റർമാർ, അസംബ്ലി ജീവനക്കാർ തുടങ്ങിയവരുടെ യോഗ്യത രേഖകളാണ് ആധികാരികമാണെന്ന് ഉറപ്പാക്കുക.

സ്വകാര്യ മേഖലയിലടക്കം വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാവുന്നതോടെ നിരവധി പേർക്ക് വിസ പുതുക്കാൻ കഴിയാതെ വരും. അക്കാദമിക വിദ്യാഭ്യാസമില്ലാതെ ടെക്നീഷ്യൻ, സെയിൽസ് ആൻഡ് സർവിസ് തുടങ്ങി മേഖലകളിൽ പതിനായിരക്കണക്കിന് പ്രവാസികളാണ് ജോലി ചെയ്യുന്നത്. കൂടാതെ 80 പ്രഫഷനുകളിൽ വിദേശികൾക്ക് യോഗ്യത പരീക്ഷ നടപ്പാക്കാനും ശ്രമം നടക്കുന്നുണ്ട്. ഓരോ വർഷവും 20 പ്രഫഷൻ വീതം ഉൾപ്പെടുത്തി നാലുവർഷം കൊണ്ട് 80 പ്രഷഷനിൽ എത്തിക്കുകയാണ് ലക്ഷ്യം.

എൻജിനീയർമാർക്കിടയിൽ നടത്തിയ പരിഷ്കരണത്തിെൻറ മാതൃകയിലാവും മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കുക. എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതിപത്രം വേണമെന്ന് നിബന്ധന ഏർപ്പെടുത്തിയിരുന്നു. സർട്ടിഫിക്കറ്റ് പരിശോധിച്ചും പ്രത്യേക പരീക്ഷ നടത്തിയുമാണ് അവർ എൻ.ഒ.സി നൽകുന്നത്. ഇതേ മാതൃക മറ്റു പ്രഫഷനുകളിലും നടപ്പാക്കുേമ്പാൾ നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.