1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2015

യു.കെയില്‍ രണ്ട് രോഗികളെ ഇന്‍സുലിന്‍ കുത്തി വെച്ച് കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് ജയിലിലേക്ക്. 2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റാരോപിതനായ വിക്‌റ്റോറിയ ചൗവാ എന്ന നേഴ്‌സ് കുറ്റക്കാരനാണെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

സ്‌റ്റോക്ക്‌പോര്‍ട്ടിലെ സ്‌റ്റെപ്പിംഗ് ഹില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സലൈന്‍ ബാഗിലും ആംപ്യൂള്‍സിലും ഇന്‍സുലിന്‍ കുത്തി രണ്ട് പേരെ കൊന്നുവെന്നാണ് കേസ്. ഇതേരീതിയില്‍ ഇന്‍സുലിന്‍ കുത്തിവെച്ച മൂന്നാമതൊരാളുടെ മസ്തിഷ്‌കത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു. രണ്ട് പേരുടെ മരണത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ മൂന്നാമത്തെയാള്‍ക്ക് വിഷം നല്‍കിയതിന്റെ പേരില്‍ കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ട്. നാലാമതൊരാള്‍ കൂടി മരിച്ചിട്ടുണ്ടെങ്കിലും അയാളുടെ മരണത്തില്‍ നേഴ്‌സിന് പങ്കില്ലെന്ന് കോടതി പറഞ്ഞു.

കുറ്റക്കാരനായ നേഴ്‌സിന് യുകെയില്‍ ജോലി ചെയ്യാനുള്ള എല്ലാ രേഖകളും ഉണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി പരിശോധിക്കുന്നുണ്ട്. നേഴ്‌സിന്റെ വീട്ടില്‍നിന്ന് ഇയാളുടെ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്താണ് കേസിലെ ഏറ്റവും ശക്തമായ തെളിവ്. ഇതില്‍ ഇയാള്‍ ചെയ്ത നീജ തകാര്യങ്ങളെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. താന്‍ മാലാഖയില്‍ നിന്ന് ചെകുത്താനായെന്നും ഇയാള്‍ ഈ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.