1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2020

സ്വന്തം ലേഖകൻ: കാലടി മണപ്പുറത്തു ‘മിന്നൽ മുരളി’ സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രാഷ്‌ട്രീയ ബജ്‌റംഗ് ദൾള് ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.

കാലടി ശിവരാത്രി ആഘോഷ സമിതിയുടെയും സിനിമ സംഘടനകളുടെയും പരാതികളുടെ അടിസ്ഥാനത്തിൽ ആണ് സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആലുവ റൂറൽ എഎസ്‌പി എം.ജെ.സോജനും പെരുമ്പാവൂർ ഡിവൈഎസ്‌പി കെ.ബിജുമോനും അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സൈബർ സെല്ലിന്റെ സഹായവും ഉപയോഗിക്കും.

ടൊവീനോ തോമസ്‌ നായകനായ ‘മിന്നൽ മുരളി’ എന്ന സിനിമയ്ക്കു വേണ്ടി കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം ഉണ്ടാക്കിയ പള്ളിയുടെ സെറ്റ് തകർക്കപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് സിനിമാരംഗത്തു നിന്നും നിരവധി പേർ രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്.

സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചും കേരള കൃഷി വകുപ്പിന്റെയും കാലടി ഗ്രാമ പഞ്ചായത്തിന്റെയും ക്ഷേത്ര ഭരണ സമിതിയുടെയും അനുവാദം വാങ്ങിയും ക്ഷേത്ര ഭരണസമിതിക്ക് വാടക നൽകിയുമാണ് പ്രസ്തുത സ്ഥലത്ത് സെറ്റ് നിർമ്മിച്ചതെന്ന് ചലച്ചിത്ര തൊഴിലാളികളുടെ ട്രേഡ് യൂണിയനായ ഫെഫ്‌ക വ്യക്തമാക്കി.

വൻ മുതൽമുടക്കോടെ പൂർത്തിയാക്കിയ സെറ്റ് ചില സാമൂഹിക ദ്രോഹികൾ യാതൊരു കാരണവുമില്ലാതെ ഇന്നലെ രാത്രി പൊളിച്ചുകളഞ്ഞിരിക്കുകയാണ്. കേരളീയ പൊതുസമൂഹം നാളിതുവരെ ഒന്നിച്ച് നിന്ന് പൊരുതി നേടിയ എല്ലാ സാമൂഹിക നേട്ടങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഈ സാമൂഹിക വിരുദ്ധർ നടത്തിയ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് കേരളത്തിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നവെന്നും ഫെഫ്‌ക പറഞ്ഞു. ഈ സാമൂഹിക വിരുദ്ധർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഫെഫ്‌ക ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ അറിയിച്ചു.

സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തു നിന്ന് പൊളിച്ചുനീക്കിയതായി അറിയിച്ചുകൊണ്ട് എഎച്ച്‌പി ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇയാളുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ ടാഗ് ചെയ്‌തിട്ടുള്ള ആളാണ് ഇപ്പോൾ അറസ്റ്റിലായ രതീഷ് മലയാറ്റൂർ.

ഗോദ’ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും കൈകോർക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ‘ബാംഗ്ലൂർ ഡേയ്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

‘ജിഗർത്തണ്ട’, ‘ജോക്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സമീർ താഹിർ ക്യാമറയും ഷാൻ റഹ്മാൻ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ‘ബാറ്റ്മാൻ’, ‘ബാഹുബലി’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.

മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. ഓണം റിലീസായി തീയറ്ററുകളിൽ എത്തിക്കാനായി ധൃതിപിടിച്ച് ചിത്രീകരണജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കെ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നിർത്തി വയ്ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.