സ്വന്തം ലേഖകൻ: അടുത്ത മൂന്നു മാസത്തിനുള്ളിൽ ഒമാനിൽ പരമാവധി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ നീക്കം. ഇതിെൻറ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണിയും ചണയും കൊണ്ടുള്ള സഞ്ചികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശം നൽകുന്നു. മൂന്നു മാസത്തിനുള്ളിൽ പരമാവധി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്നാണ് ‘ബിയ’ അധികൃതർ വ്യാപാര സ്ഥാപനങ്ങൾക്ക് നൽകുന്ന നിർദേശം. പ്ലാസ്റ്റിക് നിരോധനം ശക്തമായി നടപ്പാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
നിർദേശിച്ച നിലവാരത്തിൽ കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികൾ നിർമിക്കുന്ന കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ 1000 റിയാൽ പിഴ നൽകേണ്ടിവരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 1643/2020ാം നമ്പർ ഉത്തരവ് പ്രകാരം ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിലവാരം നിശ്ചയിച്ചിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നവർ 1000 റിയാൽ പിഴ നൽകേണ്ടിവരുമെന്നും തെറ്റ് ആവർത്തിക്കുേമ്പാൾ പിഴ ഇരട്ടിക്കുമെന്നും ഉത്തരവിൽ പറയുന്നു.
അധികൃതർ നിയമം കർശനമാക്കിയതോടെ പ്ലാസ്റ്റിക് സഞ്ചികൾ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പിൻവലിഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിെൻറ ഭാഗമായി എല്ലാ ഹൈപ്പർമാർക്കറ്റുകളും പ്ലാസ്റ്റിക് സഞ്ചികൾക്ക് വില ഇൗടാക്കിത്തുടങ്ങി. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള സഞ്ചികൾ നൽകണമെന്നും സഞ്ചികൾക്ക് ചുരുങ്ങിയത് 50 ബൈസയെങ്കിലും ഇൗടാക്കണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി ഹൈപ്പർമാർക്കറ്റുകൾക്ക് നിർദേശം നൽകിയതായി അറിയുന്നു.
ഇതോടെ ഉപഭോക്താക്കൾക്ക് 50 മൈക്രോണിൽ കൂടുതൽ തൂക്കമുള്ള സഞ്ചികൾ സൗജന്യമായി നൽകിയിരുന്ന വ്യാപാര സ്ഥാപനങ്ങൾ സഞ്ചികൾ പിൻവലിച്ചു. നിലവിൽ എല്ലാ ഹൈപ്പർമാർക്കറ്റുകളും വില ഇൗടാക്കിയാണ് സഞ്ചികൾ നൽകുന്നത്. 50 ബൈസക്ക് 70 മൈക്രോണുള്ള സഞ്ചികളാണ് ചില ഹൈപ്പർമാർക്കറ്റുകൾ നൽകുന്നത്. 100, 150, 200 ബൈസക്ക് കൂടുതൽ ഗുണനിലവാരവും വലുപ്പവുമുള്ള സഞ്ചികളും ചില ഹൈപ്പർമാർക്കറ്റുകൾ മാർക്കറ്റിൽ ഇറക്കുന്നുണ്ട്.
ചെറുകിട സൂപ്പർ മാർക്കറ്റുകളിൽ ചെറിയ പർച്ചേസുകൾക്ക് സഞ്ചികൾ നൽകുന്നില്ല. ഒന്നുകിൽ വീട്ടിൽനിന്ന് സഞ്ചി കൊണ്ടുവരുകയോ അല്ലെങ്കിൽ കൈയിൽ പിടിച്ച് കൊണ്ടുപോവുകയോ വേണം. കഫറ്റീരിയകൾ പലതും പേപ്പർ ബാഗുകളാണ് ഉപയോഗിക്കുന്നത്. നിലവിൽ ഒമാനിൽ പ്ലാസ്റ്റിക് മാലിന്യം വളരെ കൂടുതലാണെന്നും മൊത്തം മാലിന്യത്തിെൻറ 28 ശതമാനം പ്ലാസ്റ്റിക്കാണെന്നുമാണ് കണക്കാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിെൻറ ഇൗ കൂടിയ അളവ് മാലിന്യ ശുദ്ധീകരണത്തിന് വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്. കട്ടികുറഞ്ഞ പ്ലാസ്റ്റിക്കുകൾ പുനരുപയോഗിക്കാൻ സാധിക്കാത്തതും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാനാണ് അധികൃതരുടെ പദ്ധതി.
ഇതിെൻറ ഭാഗമായി ബേക്കറി ഉൽപന്നങ്ങൾ, പച്ചക്കറി, മീൻ എന്നിവയിലും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാനാണ് നീക്കം. ഇത് പ്രാവർത്തികമാക്കാൻ പ്രതിസന്ധികളുണ്ടെന്ന് വ്യാപാര മേഖലയിലുള്ളവർ പറയുന്നു.
സർക്കാർ മേഖലയിൽ ആവശ്യത്തിനനുസരിച്ച് സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി സുൽത്താൻ ഹൈതം. സുൽത്താൻ അധികാരമേറ്റതിെൻറ ഒന്നാം വാർഷികമായ തിങ്കളാഴ്ച ബൈത്തുൽബർക്ക കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിെൻറ അടുത്തഘട്ട വികസനത്തിനുള്ള മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പുതിയ അടിസ്ഥാന നിയമത്തിന് രൂപം നൽകിയതെന്ന് സുൽത്താൻ യോഗത്തിൽ പറഞ്ഞു. ഭാവിയെ കുറിച്ച കാഴ്ചപ്പാടുകൾക്കും പ്രതീക്ഷകൾക്കും അനുസരിച്ചുള്ള പുതിയ നിയമം വഴി അധികാര കൈമാറ്റത്തിന് സുഗമവും ഭദ്രവുമായ രീതി നിലവിൽ വരുകയും ചെയ്യും. സർക്കാറിെൻറ പ്രവർത്തന മികവ് വിലയിരുത്തുന്നതിനായി കൃത്യതയാർന്ന സംവിധാനത്തിനാണ് അടിസ്ഥാന നിയമം സംബന്ധിച്ച ഉത്തരവ് വഴി രൂപം നൽകിയിട്ടുള്ളത്.
അതിനാൽ മന്ത്രിമാരും അണ്ടർ സെക്രട്ടറിമാരും തങ്ങളുടെ വിഭാഗങ്ങളുടെ സേവനങ്ങൾ ലഭിക്കുന്ന പൗരന്മാരുമായി പതിവ് കൂടിക്കാഴ്ചകൾ നടത്തണം. ഇത്തരം കൂടിക്കാഴ്ചകളിൽ സർക്കാറിെൻറ നയനിലപാടുകളെ കുറിച്ച് വിശദീകരിച്ച് നൽകുകയും വേണം. അടുത്ത ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുകയെന്നും സുൽത്താൻ പറഞ്ഞു. സർക്കാർ മേഖലയിൽ ആവശ്യത്തിനനുസരിച്ച് സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവരുകയാണെന്നും സുൽത്താൻ പറഞ്ഞു. കോവിഡ് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങളും സുൽത്താൻ യോഗത്തിൽ അവലോകനം ചെയ്തു. സൗദി അറേബ്യയിൽ നടന്ന ജി.സി.സിയിലെ തീരുമാനങ്ങൾ ശുഭകരമാണെന്ന് വിലയിരുത്തിയ സുൽത്താൻ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ പരസ്പരധാരണ വർധിപ്പിക്കാൻ അത് സഹായകരമാകുമെന്നും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല