1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2015

സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഫ്രഞ്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ തീവ്രവാദിയായ അബ്ദുല്‍ ഹമീദ് അബു ഔദാണ് പാരീസിലെ സബര്‍ബന്‍ മേഖലയായ സെന്റ് ഡെനിസിലെ ഫ്‌ലാറ്റില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ 4.30 നു നടന്ന പോലീസ് വെടിവപ്പില്‍ കൊല്ലപ്പെട്ടത്.

പാരീസ് ആക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് പോലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഔദിന്റെ മരണം ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് അബു ഔദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. റെയ്ഡിനിടെ നടന്ന വെടിവെപ്പില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് നടന്ന സൈനിക ഓപ്പറേഷനിലാണ് 2 ഭീകരരെ വധിച്ചത്. ഇതില്‍ ഒരു യുവതിയും ഉണ്ടായിരുന്നു. അബൂ ഔദിന്റെ ബന്ധുവാണ് യുവതിയെന്നാണ് റിപ്പോര്‍ട്ട്.

കമാന്‍ഡോകളും ഭീകരരും തമ്മില്‍ ഒന്നര മണിക്കൂറോളം നീണ്ട സംഘട്ടനത്തില്‍ 5000 റൗണ്ട് വെടിവയ്പ് നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തന്റെ ശരീശത്തില്‍ ബോംബ് കെട്ടി വച്ചതിനെ തുടര്‍ന്ന് ഈ സ്ത്രീ അലറി വിളിച്ച് പോലീസിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഫ്‌ലാറ്റിലെ ജനാലയ്ക്കരില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ജനാല തകരുകയും ഫ്‌ലാറ്റില്‍ നിന്ന് നിരവധി വസ്തുക്കള്‍ തെരുവിലേക്ക് ചിതറിത്തെറിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം പോലീസ് ഈ ഫ്‌ലാറ്റില്‍ നിന്നും രണ്ട് മൃതദേഹങ്ങളും നീക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.