സ്വന്തം ലേഖകൻ: കൊവിഡ് കുത്തിവെപ്പിനായി ഇനി മുതൽ രാജ്യത്തെ എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിലൂടെ പൗരൻമാർക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആഗ്രഹം അറിയിക്കാം. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും.
ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ് വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/self service/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും. ജനുവരി 17 മുതൽ ഈ സംവിധാനം നിലവിൽവന്നിട്ടുണ്ട്.
നിലവിൽ വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ ഗണത്തിൽപെടുന്നവർക്ക് കുത്തിവെപ്പെടുക്കാനായി ഓൺലൈനിൽ അപ്പോയിൻറ്മെൻറ് എടുക്കാം. 60ഉം അതിന് മുകളിലും പ്രായമായവർ, ദീർഘകാല രോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് നിലവിൽ രാജ്യത്ത് കുത്തിവെപ്പ് നൽകുന്നത്. ഈ ഗണത്തിൽ പെടാത്തവർക്കും ലിങ്ക് ഉപയോഗിച്ച് ഓൺലൈനിൽ ഇനിമുതൽ കൊവിഡ് കുത്തിവെപ്പെടുക്കാനുള്ള തങ്ങളുെട സന്നദ്ധത അറിയിക്കാം.
ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പേരുവിവരം ആരോഗ്യമന്ത്രാലയം സൂക്ഷിക്കും. ഇവർ യോഗ്യരായവരുടെ കൂട്ടത്തിൽ ഉൾെപ്പടുന്ന മുറക്ക് ഇവർക്ക് കൊവിഡ് കുത്തിവെപ്പ് എടുക്കാനുള്ള അറിയിപ്പ് ആശുപത്രിയിൽ നിന്ന് വരുകയും ചെയ്യും. നിലവിൽ 27 ഹെൽത്ത് സെൻററുകളിലും കൊവിഡ് വാക്സിൻ കുത്തിവെപ്പിന് സൗകര്യമുണ്ട്.
പൗരൻമാർക്കും പ്രവാസികൾക്കുമടക്കം സൗജന്യമായാണ് കുത്തിവെപ്പ് നൽകുന്നത്. എന്നാൽ സന്ദർശക വിസയിലുള്ളവർക്ക് നൽകുന്നില്ല. നിലവിൽ ഫൈസർ ബയോൻടെക് വാക്സിനാണ് നൽകുന്നതെങ്കിലും മൊഡേണ കമ്പനിയുടെ വാക്സിൻ കൂടി അടുത്ത ദിവസങ്ങളിൽ വിതരണം തുടങ്ങും.
കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള പ്രായപരിധി ആരോഗ്യമന്ത്രാലയം പുതുക്കി. ഇനി 60ഉം അതിന് മുകളിലും പ്രായമുള്ളവർക്ക് കൊവിഡ് കുത്തിവെപ്പെടുക്കം. നിലവിൽ 65 വയസ്സായിരുന്നു പ്രായപരിധി. നിലവിൽ കുത്തിവെപ്പ് സ്വീകരിക്കാൻ മുൻഗണനയുള്ള വിഭാഗക്കാരുടെ പട്ടിക പുതുക്കുന്ന സമയത്ത് ഗവൺമെൻറ് സ് കോളർഷിപ്പുള്ള വിദ്യാർഥികൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് കൊവിഡ് ദേശീയ ആരോഗ്യ പരിപാടിയുടെ തലവൻ ഡോ. അബ്ദുല്ലത്തീഫ് അൽഖാൽ പറഞ്ഞു.
ഇത്തരം വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്ക് വിദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നുണ്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ അവരുടെ വിദേശയാത്രകൾക്കും പഠനത്തിനും തടസ്സം ഉണ്ടാകുന്ന അവസ്ഥ മാറുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മുൻഗണന പട്ടികയിൽ ഉള്ളവർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് വന്നതിന് ശേഷം നേരിട്ട് ആശുപത്രികളിൽ എത്തി കുത്തിവെപ്പ് എടുക്കുകയാണ് വേണ്ടത്. വാക്സിൻ സ്വീകരിക്കാനായി അറിയിപ്പ് ലഭിക്കാത്തവർ 40277077 എന്ന ഹോട്ട്ലൈൻ നമ്പറിൽ അപ്പോയിൻറ്മെൻറിനായി ബന്ധപ്പെടണം.
നിലവിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടാത്ത മറ്റുള്ളവർക്ക് ഇപ്പോൾ വാക്സിൻ നൽകുന്നില്ല. അത്തരക്കാർ തങ്ങളുെട അവസരം വരുന്നതുവരെ കാത്തിരിക്കണം. ആദ്യ ഷോട്ട് (ഇൻജക്ഷൻ) നൽകിയതിന് ശേഷം 21 ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം മാത്രമേ കൊവിഡ് വാക്സിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ. രണ്ടാമത്തെ ഷോട്ട് നൽകുന്ന ദിവസം ആരോഗ്യപ്രവർത്തകർ ബുക്ക് ചെയ്യും. ഈ തീയതി ഓർത്തുവെച്ച് മുടക്കം വരാതെത്തന്നെ രണ്ടാമത്തെ ഷോട്ടിന് കൃത്യസമയത്തുതന്നെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്.
കൊവിഡ് -19 ബാധിച്ചവർ രോഗം റിപ്പോർട്ട് ചെയ്ത് 90 ദിവസം കഴിഞ്ഞ് മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂ. വൈറസ് ബാധയുണ്ടായതിെൻറ ഒന്നാം ദിനം മുതൽ 90 ദിവസം വരെ വാക്സിൻ സ്വീകരിക്കുന്നതിനായി കാത്തിരിക്കണം. വാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മറ്റു വാക്സിനുകൾ സ്വീകരിക്കുമ്പോഴുള്ള ശാരീരിക അസ്വസ്ഥതകൾ മാത്രമാണ് ഇവയിലും സംഭവിക്കുന്നുള്ളൂ. ചെറിയ തലവേദന, പനി, വാക്സിനെടുത്ത ഭാഗത്ത് ചൊറിച്ചിലടക്കമുള്ള അസ്വസ്ഥതകൾ എന്നിവയാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല