1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2015

സ്വന്തം ലേഖകന്‍: ആരാണ് രാഹുല്‍ പശുപാലനും രശ്മിയും, ഫേസ്ബുക്കിലെ പ്രതികരണത്തിന്റെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് നിന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലേക്കുള്ള വളര്‍ച്ച. ആക്ടര്‍/ ഡയറക്ടര്‍ എന്ന് ഫേസ്ബുക്ക് പേജില്‍ സ്വയം പരിചയപ്പെടുത്തുന്ന രാഹുല്‍ പശുപാലന്‍ സിനിമാ മേഖലയില കാര്യമായി ഒന്നും സംഭാവന ചെയ്തതായി അറിവില്ല.

രാഹുല്‍, രശ്മി എന്ന പേരുകള്‍ കേരളം കേട്ടുതുടങ്ങുന്നത് ചുംബനസമരം എന്ന് പേരുകേട്ട കിസ്സ് ഓഫ് ലവിന്റെ ഭാഗമായാണ്. സോഷ്യല്‍ മീഡിയയില്‍ ഒരു സംഘം ആളുകള്‍ സംഘടിച്ച് നടത്തിയ ഈ സമരത്തിന്റെ പ്രതിനിധി എന്ന നിലയില്‍ പശുപാലനും ഭാര്യ രശ്മിയും എത്തിപ്പെടുകയായിരുന്നു. വിവാദം എരിപൊരികൊണ്ട ആ സമയത്ത് മിക്ക മാധ്യമങ്ങളും കിസ് ഓഫ് ലൗവിനു വേണ്ടി സംസാരിക്കാന്‍ രാഹുലിനേയും രശ്മിയേയും കസേര കൊടുത്തിരുത്തി. മൂര്‍ച്ചയുള്ള ഭാഷയില്‍ സംസാരിച്ച് ദമ്പതികള്‍ പൊതുജന ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

രാഹുല്‍ പശുപാലനും രശ്മിയും കിസ്സ് ഓഫ് ലവ് സമരത്തിന്റെ മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ച് അറസ്റ്റ് വരിക്കുകയും ചെയ്തു. ചുംബന സമരത്തിനെത്തിയ പശുപാലനും ഭാര്യയും പോലീസ് വാഹനത്തില്‍ ചുംബിച്ചിരിക്കന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ക്കൂടി പ്രത്യക്ഷപ്പെട്ടതോടെ ഇവര്‍ക്ക് കേരളത്തില്‍ സെലിബ്രിറ്റി ഇമേജും ലഭിച്ചു. പിന്നീട് ഇടതുപക്ഷ ചായ്‌വോടുകൂടിയുള്ള പോസ്റ്റുകളിലൂടെ ഇവര്‍ സോഷ്യല്‍ മീഡിയായ ഫേസ്ബുക്കില്‍ സജീവമായിരുന്നു.

രാഹുല്‍ കിസ്സ് ഓഫ് ലവ് കഴിഞ്ഞിട്ടും ചില്ലറ വിവാദങ്ങള്‍ ഉണ്ടാക്കുകയും അറസ്റ്റിലാകുകയും ചെയ്തു. അമൃതാനന്ദ മയിക്കെതിരെയും അഭിഭാഷകയായ രാജേശ്വരിക്കെതിരെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തി പുലിവാലു പിടിച്ച രാഹുല്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചു.

പ്ലേബോയ് എന്ന മാസികയുടെ മോഡലാണ് രശ്മിയെന്നും അവകാശ വാദം ഉണ്ടായിരുന്നു, ഇടക്കാലത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ സ്വന്തം നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും രശ്മി ശ്രദ്ധ പിടിച്ചുപറ്റി. പ്ലിംഗ് എന്ന് പേരിട്ടിരിക്കുന്ന ഒരു സിനിമ രശ്മിയുടെ തിരക്കഥയില്‍ രാഹുല്‍ സംവിധാനം ചെയ്യുമെന്നായിരുന്നു മറ്റൊരു വാര്‍ത്ത. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ടാണ് ഇരുവരേയും ഒടുവില്‍ പോലീസ് പിടികൂടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.