1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2015

സ്വന്തം ലേഖകന്‍: രാഹുല്‍ പശുപാലന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണം വാട്‌സാപ്പില്‍ പ്രചരിക്കുന്നു, സംഭാഷണത്തില്‍ വിലപേശലും, കൊച്ചു സുന്ദരികളും. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ രാഹുല്‍ പശുപാലന്റെ പങ്ക് വ്യക്തമാക്കുന്നത് എന്ന മട്ടിലാണ് ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നത്.

എന്നാല്‍ ഈ ഫോണ്‍ സംഭാഷണത്തിലുള്ളത് രാഹുലിന്റെ ശബ്ദം തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ദുബായില്‍ നിന്ന് അജിത്ത് എന്ന ഒരാളാണ് ഫോണ്‍ ചെയ്യുന്നത്. ഈ പേരും ശരിയായിക്കൊള്ളണമെന്നില്ല. ആരാണ് ഇതിന് പിന്നിലെന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

കൊച്ചു സുന്ദരികള്‍’ എന്ന ഫേസ്ബുക്ക് പേജുമായി രാഹുല്‍ പശുപാലന് ബന്ധമൊന്നും ഇല്ലെന്നാണ് നിലവില്‍ പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ ഈ ഫോണ്‍ സംഭാഷണത്തില്‍ രാഹുല്‍ എന്ന് പറയുന്ന ആള്‍ക്ക് കൊച്ചുസുന്ദരികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പരാമര്‍ശങ്ങളുണ്ട്.

ജോസഫേട്ടന്‍ എന്ന ആളാണ് രാഹുലിനെ വിളിക്കാന്‍ പറഞ്ഞതെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. ജോസഫേട്ടന്‍ തനിയ്ക്ക് വളരെ വേണ്ടപ്പെട്ട ആളാണെന്ന് രാഹുല്‍ എന്ന് പറയപ്പെടുന്ന ആളും സമ്മതിയ്ക്കുന്നുണ്ട്.

രശ്മിക്കു വേണ്ടി രാഹുല്‍ ഒരു ലക്ഷം രൂപയാണ് ആദ്യം പറയുന്നത്. പിന്നീട് വിലപേശലിനെ രാഹുല്‍ എന്ന് പറയപ്പെടുന്ന ആള്‍ പരിഹസിയ്ക്കുന്നുണ്ട്. ഒടുവില്‍ എമ്പതിനായിരം രൂപയില്‍ എത്തുന്നു.
രശ്മി ഇപ്പോഴൊരു സെലിബ്രിറ്റിയാണെന്നതാണ് പറയുന്ന ന്യായം. അജിത്ത് എന്ന ആള്‍ ആള്‍ പിന്നേയും വിലപേശലിന് ശ്രമിയ്ക്കുന്നത് വ്യക്തമാണ്.

രശ്മി ഭാര്യയാണോ എന്ന് ചോദിയ്ക്കുന്നുണ്ട്. തങ്ങള്‍ നിയമ പ്രകാരം വിവഹിതരാണ്. പക്ഷേ ഇതൊന്നും ഒരു പ്രശ്‌നമല്ലെന്നാണ് മറുഭാഗത്ത് നിന്നുള്ള മറുപടി. എല്ലാ കാര്യങ്ങളും സേഫ് ആണ്. താനും ഭാര്യയും താമസിയ്ക്കുന്ന ഫ്‌ലാറ്റിലേയ്ക്ക് വന്നാല്‍ മതി. താങ്കള്‍ അതിഥിയായിരിയ്ക്കും എന്നാണ് പറയുന്നത്.

ഈ സംഭാഷണം വ്യാജമാണോ എന്ന കാര്യത്തില്‍ ഇതുവരെ വിവരമൊന്നുമില്ല. എന്തായാലും ഓണ്‍ലൈന്‍ പെണ്‍വാണിഭം ഏറ്റെടുത്ത് ആഘോഷിച്ച സമൂഹമാധ്യമങ്ങള്‍ക്ക് അടുത്ത ഇരയായിരിക്കുകയാണ് ഈ ഫോണ്‍ സംഭാഷണം. ഇതിനെ ചുറ്റിപ്പറ്റി ട്രോളുകളും സജീവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.