1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2018

സ്വന്തം ലേഖകന്‍: 78 പേരെ കൊന്ന സീരിയല്‍ കില്ലര്‍ക്ക് ജോലി പൊലീസില്‍; ഇരകളെ കുരുക്കിയത് പോലീസ് കാറില്‍ യാത്രാ വാഗ്ദാനം നല്‍കി; റഷ്യയിലെ ഏറ്റവും കുപ്രസിദ്ധനായ സീരിയല്‍ കില്ലറുടെ കഥ. കഴി!ഞ്ഞ തിങ്കളാഴ്ച്ചയാണ് റഷ്യന്‍ കോടതി പ്രമാദമായ ഈ കേസ് പരിഗണിച്ചത്. യാതൊരു കാരണവുമില്ലാതെ 56 മനുഷ്യരെ കൊന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ കേസാണത്. നിലവില്‍ 22 സ്ത്രീകളെ കൊന്നതിന്റെ പേരില്‍ ജീവപര്യന്തം അനുഭവിക്കവെയാണ് ഇത്തരം ഒരു കേസ് വന്നിരിക്കുന്നത്. ഇതോടെ റഷ്യയിലെ ഏറ്റവും പ്രസിദ്ധനായ സീരിയല്‍ കില്ലറായി മാറിയിരിക്കുകയാണ് മിഖായേല്‍ പോപ്‌കോവ്.

1992നും 2007നും ഇടക്ക് 56 മനുഷ്യരെ കൊന്ന കുറ്റവാളിയാണ് മുന്‍പോലീസ് ഉദ്യോഗസ്ഥനായ മിഖായേലെന്ന് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. മനുഷ്യരെ കൊല്ലാന്‍ രോഗാതുരമായ അഭിനിവേശമുള്ള കുറ്റവാളിയാണ് ഇദ്ദേഹം, പത്തോളം ഇരകളെ പീഡിപ്പിച്ചിട്ടുമുണ്ട്, അഭിഭാഷകന്‍ ചൂണ്ടികാട്ടി.

2015 ല്‍ 22 സ്ത്രീകളെ കൊന്നതിന്റെ പേരില്‍ പിടിയിലായിരുന്നു. പിന്നീട് 59 മനുഷ്യരെ കൊന്നിട്ടുണ്ടെന്ന് ഏറ്റുപറയുകയായിരുന്നു. എന്നാല്‍ 56 മനുഷ്യരെ കൊന്നതിനെ തെളിവ് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടുള്ളൂ. അര്‍ധരാത്രി ജോലിയിലല്ലാത്ത സമയത്ത് പോലീസ് കാറില്‍ യാത്ര വാഗ്ദാനം ചെയ്താണ് ഇയാള്‍ ഇരകളെ വലയിലാക്കിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.