1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

ഇന്ഗ്ലാണ്ടില്‍ പല ഭാഗങ്ങളിലും ഏറെക്കാലമായി സാത്താന്‍ പൂജകള്‍ കൂടി കൂടി വരുന്നു എന്ന വാര്‍ത്തകള്‍ പല തവണ മാധ്യമങ്ങളില്‍ വന്നതാണ്.എന്നാല്‍ ഏറെ ഹീനവും പൈശാചികവും ആയ മൃഗ ബലികളുടെ നിരവധി തെളിവുകളുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കുറെ കര്‍ഷകര്‍ തന്നെ രംഗത്തേക്ക് വന്നിരിക്കുന്നു. സാത്താന്‍ സേവക്കാര്‍ ഏറ്റവും കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന ഡവനില്‍ നിന്നും ഉള്ള തെളിവുകളാണ് പ്രമുഖ ദിനപത്രമായ ദി ടൈംസ് ഇക്കഴിഞ്ഞ ദിവസം വളരെ പ്രാധാന്യത്തോടെ പൊതു സമൂഹത്തിനു മുന്‍പില്‍ കൊണ്ട് വന്നിരിക്കുന്നത്. താന്‍ വളരെ വില കൊടുത്തു വാങ്ങി വളര്‍ത്തിയിരുന്ന അപൂര്‍വ ഇനമായ ഡാര്‍ട്ട്മൂര്‍ ആടിനെ സാത്താന്‍ സേവക്കാര്‍ രാത്രിയില്‍ വന്നു പിടിച്ചുകൊണ്ടുപോയി ജീവനോടെ തൊലിയുരിഞ്ഞു പൂജ നടത്തിയതായാണ് പേര് പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത ഫാമുടമയായ സ്ത്രീ പോലീസില്‍ പരാതി നല്കിയിരിക്കുന്നത്. പേര് പുറത്തു പറഞ്ഞാല്‍ തനിക്കെതിരെ പ്രതികാര നടപടിയുമായി സാത്താന്‍ സേവാനുകൂലികള്‍ വന്നേക്കും എന്ന ഭീതി മൂലമാണ് അഞാതയായിരിക്കാന്‍ ഇഷ്ട പ്പെടുന്നത് എന്നാണ് ഇവര്‍ പറഞ്ഞത്.തന്റ്‌റെ ആടിനെ തട്ടികൊണ്ടുപോയി ആദ്യം ഇടത്തെ ചെവിയും വലത്തേ കാലും മുറിച്ച ശേഷമാണ് ജീവനോടെ തോലിയുരിഞ്ഞത് എന്നാണ് ഇവര്‍ പോലീസില്‍ നല്കിയ പരാതി.പുലര്‍ച്ചെ നാലുമണിയോടെ പതിവ് പോലെ ഫാമിലെത്തിയപ്പോള്‍ ആടിനെ കാണാതെയായി തിരച്ചില്‍ നടത്തിയ വീ ട്ടുകാര്‍ ഫാമിന് പുറത്ത് മുഴുവന്‍ തൊലിയും ഉരിയപ്പെട്ട നിലയില്‍ പകുതി ജീവനോടെ പിടക്കുന്ന ആടിനെ കണ്ടെത്തിയത്.തട്ടിക്കൊണ്ടു പോയി പൂജ നടത്തിയ ശേഷം മൃഗങ്ങളെ അതിന്റ്‌റെ ഉടമസ്ഥരുടെ തന്നെ അടുക്കല്‍ ഉപേക്ഷിച്ചു പോകുന്ന രീതിയാണ് സാത്താന്‍ സേവക്കാര്‍ പിന്തുടര്‍ന്ന് പോരുന്നത് എന്ന് അനുഭവസ്ഥര്‍ പറയുന്നു.ഇങ്ങനെ ചെയുന്നത് വഴി ആളുകളില്‍ ഭീതി വളര്‍ത്തുകയാണ് സാത്താന്‍ സേവക്കാരുടെ ലക്ഷ്യമെത്രേ.

ഈ സ്ത്രീയുടെ പരാതി വന്നതിനു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമീപത്തുള്ള ഫാമില്‍ നിന്നും തന്റ്‌റെ കുതിരയെ തട്ടിക്കൊണ്ടുപോയി ജീവനോടെ തൊലിയുരിച്ചു എന്നാ പരാതിയുമായി ഡവനില്‍ തന്നെയുള്ള മറ്റൊരാള്‍ പോലീസിനെ സമീപിച്ചതായും ദി ടൈംസ് റിപ്പോര്‍ട്ട് ചെയുന്നു.മാസങ്ങള്‍ക്ക് മുന്‍പ് തന്റെ വീട്ടിലെ താറാവുകളെയും കോഴികളെയും മോഷണം നടത്തി കൂട്ടക്കുരുതി നല്‍കിയതായും ഇയാള്‍ സാക്ഷ്യപ്പെടുത്തി.രാത്രികാലങ്ങളില്‍ ഫാമുകളില്‍ മൃഗങ്ങള്‍ക്ക് കാവലിനായി ഉപയോഗിക്കുന്ന വേട്ട നായ്ക്കളെയും തട്ടിക്കൊണ്ടുപോയി ബലി നല്‍കാറുണ്ടത്രെ. പൂര്‍ണ്ണ ചന്ദ്രന്‍ ദൃശ്യമാവുന്ന രാത്രികളിലും അമാവാസി രാവുകളിലും ആണ് ഇത്തരം പൂജകള്‍ നടന്നത് എന്ന് ഇവര്‍ തങ്ങളുടെ പരാതികളില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ഇന്ഗ്ലാണ്ടില്‍ ഏറ്റവും കൂടുതല്‍ സാത്താന്‍ സേവക്കാര്‍ ഉള്ളത് ബ്രൈട്ടന്‍ , ഡവന്‍ എന്നി പ്രദേശങ്ങളില്‍ ആണ് എന്നാണ് വിവരം.കേരളത്തില്‍ കൊച്ചി ആസ്ഥാനമാക്കിയും വളരെ പൈശാചികമായ ആചാരങ്ങളിലൂടെ സാത്താന്‍ സേവക്കാര്‍ പൂജകള്‍ നടത്തുന്നതായി ചില മലയാള മാധ്യമങ്ങള്‍ തന്നെ വാര്‍ത്തകള്‍ പുറത്തു വിട്ടിരുന്നു.

 


ഇതിനിടയില്‍ സാത്താന്‍ സേവക്കാര്‍ സൌത്ത് ഈസ്റ്റ് ഇന്ഗ്ലണ്ടിലുള്ള ഒരു മലയാളി കുടുംബത്തെ തങ്ങളുടെ വരുതിയിലാക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്‍ ആര്‍ ഐ മലയാളിക്ക് ലഭിച്ചു.ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയശേഷം ആ റിപ്പോര്‍ട്ട് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.