1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2016

സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപിനെതിരെ പീഡന ആരോപണവുമായി നാലു സ്ത്രീകള്‍ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് മോശമായി ശരീരത്ത് തൊട്ടെന്നും ആലിംഗനം ചെയ്‌തെന്നും ചുംബിച്ചെന്നും ആരോപിച്ച് നാലു സ്ത്രീകളാണ് ന്യൂയോര്‍ക്ക് ടൈംസിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ആരോപണങ്ങള്‍ കെട്ടുകഥകളാണെന്നും വാര്‍ത്ത പുറത്തുവിട്ട മാധ്യമത്തിനെതരെ നിയമ നടപടി നടപടി സ്വീകരിക്കുമെന്നും ട്രംപിന്റെ ഓഫീസ് പ്രതികരിച്ചു.

ഒരു വിമാനയാത്രക്കിടെ ട്രംപ് തന്റെ ശരീരഭാഗങ്ങളില്‍ അനുവാദമില്ലാതെ കയറിപ്പിടിച്ചെന്നും ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ചതായുമുള്ള ആരോപണവുമായി 74 വയസ്സുള്ള ജെസീക്കാ ലീഡ്‌സ് എന്ന സ്ത്രീയാണ് മുന്നോട്ടുവന്നത്. 30 വര്‍ഷം മുമ്പത്തെ കഥയാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.
യാത്രയ്ക്കിടയില്‍ തന്റെ വസ്ത്രത്തിനുള്ളില്‍ കയ്യിടുകയും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഇവര്‍ പറഞ്ഞു.

ട്രംപിനെ നീരാളിയെന്ന് വിശേഷിപ്പിച്ച ഇവര്‍ സെക്കന്റുകള്‍ക്കുള്ളില്‍ ട്രംപിന്റെ കൈകള്‍ തന്റെ രഹസ്യഭാഗങ്ങളില്‍ പലയിടത്തും എത്തിയതായും ട്രംപിനെ പേടിച്ച് താന്‍ വിമാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറിയിരുന്നെന്നും വെളിപ്പെടുത്തി. ട്രംപിനെതിരേ രംഗത്ത് വന്ന രണ്ടാമത്തെയാള്‍ മാന്‍ ഹട്ടനിലെ ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിയിലെ മുന്‍ റിസിപ്ഷനിസ്റ്റാണ്.

കെട്ടിടത്തിന്റെ ലിഫ്റ്റില്‍ വെച്ച് തന്നെ പരിചയപ്പെട്ടയുടന്‍ ട്രംപ് വരിഞ്ഞുമുറുക്കി ചുംബിച്ചെന്നാണ് ഇവരുടെ ആരോപണം. 2005 ലാണ് സംഭവം നടന്നതെന്നും ആരോപണം ഉന്നയിച്ച റെയ്ചല്‍ ക്രൂക്ക്‌സ് പറഞ്ഞു. 13 വര്‍ഷം മുമ്പ് റിസോര്‍ട്ടില്‍ വെച്ച് ട്രംപ് തന്നോടും സമാനമായ രീതിയില്‍ പെരുമാറിയതായി മൂന്നാമത്തെ സ്ത്രീയും ആരോപിച്ചു. പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ടറാണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ച നാലാമത്തെ സ്ത്രീ.

2005 ല്‍ അഭിമുഖത്തിനായി എത്തിയ തന്നെ അനുമതിയില്ലാതെ ട്രംപ് ചുംബിച്ചതായി ലേഖിക വ്യക്തമാക്കി. ട്രംപിന്റെ സ്ത്രീവിരുദ്ധ മുഖം ഹിലരി പക്ഷം വന്‍ പ്രചരണ ആയുധാമായി ഉപയോഗിക്കുന്നതിന് ഇടയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.