1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2015

സ്വന്തം ലേഖകന്‍: ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയെന്ന യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഓഫീസര്‍ സസ്‌പെന്‍ഷനിലായി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന വിനോദ് കുമാറാണ് ബങ്കുളുരുവില്‍ നിന്നുള്ള യുവതിയുടെ പരാതിയിന്മേല്‍ സസ്‌പെന്‍ഷനിലായത്.

സസ്‌പെന്‍ഷനു പുറമേ വിനോദ് കുമാറിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് ഇരയായ മുപ്പത്തേഴുകാരിയായ യുവതിയോട് ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടു.

ബങ്കുളുരുവില്‍ നിന്ന് ഡല്‍ഹി വഴി ഹോങ്കോങ്ങിലേക്ക് പോകുകയായിരുന്നു യുവതി. ഇമിഗ്രേഷന്‍ ബ്യൂറോയില്‍ യുവതിയുടെ ഭര്‍തൃ പിതാവാണ് പരാതി നല്‍കിയത്. മാര്‍ച്ച് 18 നാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഇമിഗ്രേഷന്‍ പരിശോധനക്കിടെ വിനോദ് കുമാര്‍ യുവതിയോട് അനാവശ്യവും ലൈംഗിക ചുവയുയുള്ളതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

മറ്റു പുരുഷന്മാരുമായുള്ള കൂട്ടുകെട്ടുകള്‍ ഇഷ്ടമാണോ?, ഭര്‍ത്താവ് ജോലിക്കു പോകുമ്പോള്‍ അന്യ പുരുഷന്മാരുമായി കിടക്ക പങ്കിടാറുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. മറ്റു പുരുഷന്മാരുമായി അഴിഞ്ഞാടാന്‍ മക്കളെ വീട്ടില്‍ വിട്ടിട്ടു വന്നിരിക്കുകയാണ് എന്നും വിനോദ് കുമാര്‍ ആരാഞ്ഞു.

തന്റെ ഭാര്യക്ക് ഇനിയൊരു ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിനാല്‍ യുവതിക്ക് മൂന്നാമത്തെ കുഞ്ഞിനെ സമ്മാനിക്കാന്‍ സന്തോഷമേ ഉള്ളുവെന്നും ഓഫീസര്‍ പറഞ്ഞു. പരിഭ്രമിച്ചു ദൂരേക്ക് മാറാന്‍ ശ്രമിച്ച യുവതിയെ ഓഫീസര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തതായും പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ വിനോദ് കുമാറിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇമിഗ്രേഷന്‍ ബ്യൂറോ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.