1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2015

സ്വന്തം ലേഖകന്‍: യോഗാ ഗുരുവെന്ന നാട്യത്തില്‍ നടി ശില്പാ ഷെട്ടിയുടെ വീട്ടില്‍ നിന്ന് രണ്ടു കോടി തട്ടിയ വിരുതന്‍ പിടിയില്‍. ഹസ്തിനപുരി സ്വദേശിയായ ദേവേന്ദര്‍ ഗുജ്ജാര്‍ എന്നയാളാണ് അറസ്റ്റിലായത്. പച്ചില മരുന്നുകളും ആയുര്‍വേദ മരുന്നുകളും വില്‍ക്കുന്ന എസ്‌കോ ഹെര്‍ബല്‍ എന്ന മരുന്ന് കമ്പനി, ശില്‍പ്പയുടെ മാതാപിതാക്കള്‍ക്കൊപ്പം ആരംഭിച്ച ഇയാള്‍ പിന്നീട് പണവുമായി മുങ്ങുകയായിരുന്നു.

യോഗ ഗുരു ബാബാ രാം ദേവിന്റെ അനുയായിയാണെന്ന് പരിചയപ്പെടുത്തിയാണ് ദേവന്ദര്‍ ശില്‍പ്പയുടെ മാതാപിതാക്കളെ ചാക്കിലാക്കിയത്. ബാബാ രാേദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയില്‍ മരുന്ന് നിര്‍മ്മാണത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്ന ഗ്രൂപ്പുമായി തനിയ്ക്ക് ബന്ധമുണ്ടെന്നും ദേവേന്ദര്‍ പറഞ്ഞിരുന്നു.

കമ്പനി തുടങ്ങാന്‍ ശില്‍പ്പയുടെ മാതാപിതാക്കളെ നിര്‍ബന്ധിച്ച ദേവേന്ദര്‍ രണ്ട് കോടി രൂപയാണ് നാലു തവണയായി അടിച്ചെടുത്തത്. കമ്പനി നഷ്ടത്തിലാണെന്നും വരുമാനമായി തുടങ്ങുന്നതേയുള്ളു എന്നും ഇയാള്‍ നടിയുടെ മാതാപിതാക്കളെ വിശ്വസിപ്പിച്ചു.

50 ലക്ഷം രൂപയായി നാല് തവണയിലേറെ ഇയാള്‍ക്ക് ശില്‍പ്പയുടെ മാതാപിതാക്കള്‍ നല്‍കിയിരുന്നു. കമ്പനി ഉത്പ്പന്നങ്ങള്‍ വിപണനം തുടങ്ങിയതോടെ ദേവേന്ദര്‍ ശില്‍പ്പയുടെ മാതാപിതാക്കളെ ഒഴിവാക്കാന്‍ തുടങ്ങി. ഒരു യോഗ ക്ലാസിനെന്ന് പറഞ്ഞ് ഒഡീഷയിലേയ്ക്ക് പോയ ഇയാള്‍ കഴിഞ്ഞ ആറ് മാസമായി ഒളിവിലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.