1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2016

സ്വന്തം ലേഖകന്‍: ടീമില്‍ കളിക്കണമെങ്കില്‍ പരിശീലനകനും സെക്രട്ടറിക്കും വഴങ്ങിക്കൊടുക്കണം, ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ രംഗത്തെ അണിയറക്കഥകളുമായി മുന്‍ നായികയുടെ പുസ്തകം. ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം മുന്‍ നായിക സോനാ ചൗധരിയുടെ ‘ഗെയിം ഇന്‍ ഗെയിം’ എന്ന പുസ്തകത്തിലാണ് സോന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.

സോന ഫുട്‌ബോള്‍ രംഗത്ത് സജീവമായിരുന്ന സമയത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളുടെ വെളിപ്പെടുത്തലുകളാണ് പുസ്തകത്തില്‍. വനിതാ ഫുട്‌ബോള്‍ ടീ അംഗങ്ങള്‍ പരിശീലകന്റെയും മറ്റും ലൈംഗിക പീഡനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് സോന പുസ്തകത്തില്‍ തുറന്നടിക്കുന്നു. ടീമില്‍ സ്ഥാനം ലഭിക്കാന്‍ താരങ്ങള്‍ക്ക് പലകുറി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. താരങ്ങളെ പരിശീലകനും സെക്രട്ടറിയും നിരന്തരം പീഡനങ്ങള്‍ക്ക് ഇരയാക്കുയായിരുന്നു.

ടീം മാനേജ്‌മെന്റിലെ പല അംഗങ്ങളും താരങ്ങളെ വഴിവിട്ട ബന്ധങ്ങള്‍ക്ക് പ്രേരിപ്പിക്കുമായിരുന്നെന്നും അവരില്‍ നിന്ന് രക്ഷ നേടാന്‍ പലര്‍ക്കും സ്വവര്‍ഗാനുരാഗികളായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും സോന പറയുന്നു. ടൂര്ണമെന്റുകള്‍ക്കായി ദൂരയാത്രകള്‍ വേണ്ടിവരുമ്പോള്‍ കോച്ചും ടീം മാനേജ്‌മെന്റ് അംഗങ്ങളും താരങ്ങളുടെ മുറികളില്‍ തന്നെയാണ് ഉറങ്ങാറുള്ളതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും സോന നടത്തി.

അവരുമായി സഹകരിക്കാന്‍ വിസമ്മതിച്ച താരങ്ങളെ അവഗണിക്കുകയും പലരേയും മാനസിക പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്‌തെന്നും ആരോപണത്തില്‍ പറയുന്നു. സംസ്ഥാനദേശീയ തലങ്ങളിലുള്ള ടീം അംഗങ്ങള്‍ക്കും ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് അധികാരികളോട് പരാതിപ്പെട്ടിരുന്നെങ്കിലും പ്രയോജനമുണ്ടായില്ലെന്നും അവര്‍ പുസ്തകത്തില്‍ ആരോപിക്കുന്നു.

1998 ലെ ഏഷ്യാ കപ്പിനിടെ പരുക്കേറ്റതിനേത്തുടര്‍ന്ന് രാജ്യാന്ത ഫുട്‌ബോളില്‍ നിന്നു വിരമിച്ച സോനയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് കായിക മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ പറഞ്ഞു. അതേസമയം ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.