1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2017

സ്വന്തം ലേഖകന്‍: നൈജീരിയയിലെ മുസ്‌ലിം പള്ളിയില്‍ വന്‍ ചാവേര്‍ ആക്രമണം, മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. ആരാധനാലയത്തില്‍ പ്രഭാത പ്രാര്‍ഥനയ്ക്കിടെയുണ്ടായ ചാവേറാക്രമണത്തിലാണ് അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടത്. ബൊക്കൊ ഹറാം ഭീരകവാദികളുടെ പിടിയില്‍നിന്ന് 2014ല്‍ മോചിപ്പിച്ചെടുത്ത ആഡമാവയിലെ മുബിയിലാണ് ആക്രമണമുണ്ടായത്. യുവാവായ ചാവേറാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. ഇനിയും മരണസംഖ്യ കൂടാനിടയുണ്ടെന്നും വ്യക്തമാക്കി.

നൈജീരിയയയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് മുബിയിലേത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രണ്ട് സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് ബൊക്കൊ ഹറാം നടത്തിയ ആക്രമണത്തില്‍ 56 പേരായിരുന്നു കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. മുബിയില്‍ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ അഞ്ചരയോടെയാണ് ചാവേറാക്രമണം ഉണ്ടായത്. പള്ളിക്കകത്തേക്കു കയറിയ ചാവേര്‍ പ്രാര്‍ഥന പകുതി പിന്നിട്ടപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍ പള്ളിയുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങളില്‍ പലതും ചിന്നിച്ചിതറിയ നിലയിലായിരുന്നു.നാല്‍പതോളം പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പള്ളിയില്‍ ഏറെ തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനവും. വിവിധ ആശുപത്രികളിലേക്കു മാറ്റിയ ഒട്ടേറെ പേരുടെ നില ഗുരുതരമാണ്. അക്രമത്തിനു പിന്നില്‍ ബൊക്കൊ ഹറാം ആണെന്നു സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആക്രമണത്തിന്റെ രീതി വിരല്‍ ചൂണ്ടുന്നത് ബൊക്കൊ ഹറാമിലേക്ക് തന്നെയാണെന്ന് അധികൃതര്‍ സൂചന നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.