1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2016

സ്വന്തം ലേഖകന്‍: പതിനാറാം വയസില്‍ കാമുകനു വേണ്ടി സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയ ലോകത്തിലെ ഏറ്റവും ക്രൂരയായി യുവതിയുടെ കഥ. ടെക്‌സാസിലെ ഹൈ സെക്യൂരിറ്റി ജയിലായ ഗേറ്റ്‌സ് വില്ലില്‍ എട്ടു വര്‍ഷമായി തടവു ശിക്ഷ അനുഭവിക്കുന്ന, ഇപ്പോള്‍ 22 വയസുള്ള എറീന്‍ കാഫിയാണ് കഥയിലെ നായിക.

പതിനാറാം വയസ്സില്‍ അച്ഛനേയും അമ്മയേയും സഹോദരങ്ങളെയും കൊന്നൊടുക്കുകയും വീടിന് തീ വെയ്ക്കുകയും ചെയ്താണ് എറീന്‍ മാധ്യമങ്ങളില്‍ നിറയുന്നത്. 2008 ല്‍ കാമുകനുമായുള്ള ബന്ധം തുടരാന്‍ വേണ്ടിയാണ് എറീന്‍ ഈ ക്രൂരത് ചെയ്തത്.

ടെക്‌സാസിലെ ചെറു നഗരങ്ങളില്‍ ഒന്നായ എമോറിയില്‍ യാഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തില്‍ പിറന്ന എറിന്റെ പിതാവ് ടെറി കാഫി പുരോഹിതന്‍ കൂടിയായിരിരുന്നു. ബൈബിളും പള്ളിയും പ്രാര്‍ത്ഥനയുമായി വളര്‍ന്ന എറീന് പക്ഷേ 16 ആം വയസ്സില്‍ ചാര്‍ളി വില്‍ക്കിന്‍സണ്‍ എന്ന യുവാവുമായി പ്രണയത്തിലായതോടെ വഴി തെറ്റി.

പാര്‍ട്ടിയും മദ്യവും ലൈംഗികതയുമായി ജീവിതം ആഘോഷിക്കാന്‍ തുടങ്ങിയ എറീന് ഇതെല്ലാം എതിര്‍ത്ത മാതാപിതാക്കള്‍ ശത്രുക്കളായി. കാമുകന്‍ ചാര്‍ലിയുടെയും കൂട്ടുകാരന്‍ ചാള്‍സ് വെയ്ഡിന്റെയും സഹായത്തോടെ കുടുംബത്തെ ഇല്ലാതാക്കാന്‍ എറീന്‍ പദ്ധതിയിട്ടു.

2008 മാര്‍ച്ച് 1 ന് എറീന്‍ മാതാവ് പെന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. അതിന് ശേഷം അനുജന്‍ 13 കാരന്‍ മാത്യവിന്റെ തലയ്ക്കും വെടിവെച്ചു. എട്ടു വയസ്സുകാരന്‍ അനുജന്‍ ടെയ്‌ലറെ ഒരു വാള്‍ ഉപയോഗിച്ച് വെട്ടി. പിതാവ് ടെറിക്ക് നേരെ അഞ്ചു തവണയാണ് നിറയൊഴിച്ച എറീനും സംഘവും പോകുന്നതിന് മുമ്പ് വീടിന് തീ വെയ്ക്കുകയും ചെയ്തു.

എന്നാല്‍ പിതാവ് ടെറി വീട്ടില്‍ നിന്നും ഇഴഞ്ഞ് പുറത്തിറങ്ങുകയും ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.