1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2016

സ്വന്തം ലേഖകന്‍: അറുനൂറിലധികം സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസ് ക്രിക്കറ്റ് താരം. വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ടിനോ ബെസ്റ്റാണ് പുതിയ വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ക്രിക്കറ്റ് മാച്ചുകളുമായി ബന്ധപ്പെട്ട് ലോകം ചുറ്റുന്നതിനിടെയാണ് ഇത്രയധികം സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തിയതെന്നും തന്റെ ആദ്യത്തെ പ്രണയം തകര്‍ന്നതാണ് ഇത്തരമൊരു ജീവിതം തെരഞ്ഞെടുക്കാന്‍ കാരണമെന്നും ടിനോ പറഞ്ഞു.

ഡെയ്‌ലി മെയ്‌ലില്‍ പ്രസിദ്ധീകരിച്ച ‘മൈന്‍ഡ് ദ് വിന്‍ഡോസ്, മൈ സ്‌റ്റോറി’ എന്ന ആത്മകഥയിലാണ് ടിനോയുടെ വെളിപ്പെടുത്തല്‍. സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാന്‍ തനിക്ക് പ്രത്യേക കഴിവുണ്ടെന്നാണ് ടിനോയുടെ അവകാശവാദം. എവിടെപ്പോയാലും താന്‍ സ്ത്രീകളുമായി വളരെ പെട്ടെന്ന് സൗഹൃദത്തിലാകും. ആ സൗഹൃദ ബന്ധങ്ങളിലൂടെയാണ് 500 മുതല്‍ 650 വരെ സ്ത്രീകളുമായി കിടക്ക പങ്കിടാന്‍ അവസരം ലഭിച്ചത്.

മാത്രമല്ല താന്‍ കറുത്ത ബ്രാഡ് പിറ്റാണെന്നും ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണ്ടിത്തലയനാണ് താനെന്നും ടിനോ അവകാശപ്പെടുന്നു. ആദ്യ പ്രണയിനിയായ മെലീസയില്‍ തനിക്ക് ടമാനി എന്ന പേരുള്ള 11 വയസുള്ള കുട്ടിയുണ്ടെന്നും താരം വെളിപ്പെടുത്തി. സ്ത്രീകളുമായി പരിചയപ്പെടുന്നതിന് തന്റേതായ ശൈലിയുണ്ട്. ‘ഏതെങ്കിലും പെണ്‍കുട്ടിയെ ഒറ്റക്കു കണ്ടാല്‍ ഞാന്‍ പോയി പരിചയപ്പെടും. എന്റെ പേരുപറഞ്ഞാണ് തുടങ്ങുന്നത്. എന്റെ പേര് ബെസ്റ്റ്, നിങ്ങളുടെയോ എന്ന് ചോദിച്ചാണ് തുടങ്ങുന്നത്,’ ടിനോ പറയുന്നു.

വിന്‍ഡീസ് ടീമിലെത്തുമ്പോള്‍ ഞാന്‍ മറ്റുള്ളവരെക്കാള്‍ ചെറുപ്പമായിരുന്നു. പോരാത്തതിന് സൗന്ദര്യവുമുണ്ട്. അതാകാം പെണ്‍കുട്ടികളെന്നെ ഇഷ്ടമാകാന്‍ കാരണം,’ ടിനോ കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസിനായി 25 ടെസ്റ്റുകളിലും 26 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ടിനോ 2003 മെയ് 1 ന് ഓസ്‌ട്രേലിയക്കെതിരെയാണ് അരങ്ങേറ്റം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.