1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2015

സ്വന്തം ലേഖകന്‍: വഴിയരികില്‍ തന്നെ കണ്ണിറുക്കി കാട്ടിയ സമാജ്‌വാദി പാര്‍ട്ടി പ്രാദേശിക നേതാവിന്റെ ഗണ്‍മാനെ കണ്ട് ഓടിയൊളിക്കുകയല്ല ആഗ്രാക്കാരിയായ യുവതി ചെയ്തത്. ഇരുപത്തിമൂന്നുകാരിയായ യുവതി ദേഷ്യം തീര്‍ത്തത് ഗണ്‍മാന്റെ നേതാവും വ്യവസായിയുമായ അഭിനവ് ശര്‍മയുടെ ബെന്‍സ് കാറിന്റെ ചില്ലില്‍. കാറിന്റെ മുകളില്‍ കയറി ബോണറ്റില്‍ പിടിപ്പിച്ചിരുന്ന പാര്‍ട്ടി കൊടി ഊരിയെടുത്ത് കാറിന്റെ വശത്തെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു യുവതി. എന്നിട്ടും അരിശം തീരാതെ ബോണറ്റിന്റെ മുകളില്‍ കയറി നിന്ന് തന്നെ എതിര്‍ക്കാന്‍ ഗണ്‍മാനെ വെല്ലുവിളിക്കുകയും ചെയ്തു. നൂറുകണക്കിന് ആളുകളുടെ മുന്നില്‍ നടന്ന സംഭവം കണ്ടുനിന്ന ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബിലിടുകയും ചെയ്തു. ഞായറാഴ്ച വൈകീട്ട് സഹോദരിയോടൊപ്പം ഡോക്ടറെ കണ്ടു മടങ്ങുമ്പോള്‍ ഇരുചക്ര വാഹനം ഒരു സിഗ്‌നല്‍ ലൈറ്റില്‍ നിര്‍ത്തിയപ്പോഴായിരുന്നു തൊട്ടടുത്ത് വാഹനം കൊണ്ടുനിര്‍ത്തിയ ശേഷം നേതാവിന്റെ ഗണ്‍മാന്റെ കണ്ണുകൊണ്ടുള്ള ലീല. യുവതി കാറിന്റെ മുകളില്‍ കയറി തന്റെ രോഷം പ്രകടിപ്പിക്കുമ്പോള്‍ നേതാവ് കാറിനകത്തുണ്ടായിരുന്നു. നേതാവിന്റെ സില്‍ബന്ദികള്‍ ചിലര്‍ യുവതിയുമായി തര്‍ക്കിക്കുകയും ഗണ്‍മാന്റെ ചിത്രം പകര്‍ത്തിയ ഫോണ്‍ പിടിച്ചെടുത്ത് നിലത്തെറിയുകയും ചെയ്തു. ഗണ്‍മാന്‍ തന്നോട് ക്ഷമാപണം നടത്തുകയും തകര്‍ത്ത മൊബൈല്‍ ഫോണിന്റെ പണം നല്‍കുകയും ചെയ്യാതെ കാറിന്റെ ബോണിറ്റിന് മുകളില്‍ നിന്ന് താഴെയിറങ്ങില്ലെന്ന ഉറച്ച നിലപാറിലായിരുന്നു യുവതി. ഒടുവില്‍ മൊബൈല്‍ ഫോണിന്റെ വിലയായ 6,500 രൂപ നല്‍കിയാണ് ഒരു മണിക്കൂര്‍ നേരം നീണ്ടുനിന്ന കണ്ണടി പ്രശ്‌നം നേതാവും സംഘവും ഒത്തുതീര്‍പ്പാക്കിയത്. എന്നാണ് യുവതിയുടെ രോഷാകുലമായ പ്രതികരണം ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും തരംഗമായിരിക്കുകയാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.