1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2021

സ്വന്തം ലേഖകൻ: ഖത്തറിൽ ഇനി മുതൽ വാക്സിൻ സ്വീകരിക്കാത്ത എല്ലാ ജീവനക്കാർക്കും ആഴ്ചയിൽ റാപ്പിഡ് ആൻറിജെൻ പരിശോധന നിർബന്ധമാണ്. ഈ പരിശോധന ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ നടത്താമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അടുത്തുള്ള സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് പരിശോധനക്കുള്ള അപ്പോയിൻറ്മെൻറ് എടുക്കണം.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഖത്തറിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നിരുന്നു. ഇതിൻെറ ഭാഗമായി രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് നിരവധി ഇളവുകളാണ് നൽകുന്നത്. വിവിധ സ് ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വാക്സിൻ നിർബന്ധമാണ്. ബാർബർഷോപ്പുകൾ, ജിംനേഷ്യങ്ങൾ, ബ്യൂട്ടിപാർലറുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ വാക്സിൻ എടുത്തവർക്ക് മാത്രമേ പ്രവേശനമുള്ളൂ.

ഈ സ്ഥാപനങ്ങളിലെ ജീവനക്കാരും വാക്സിൻ എടുത്തവരാകണം. വാക്സിൻ രണ്ടു ഡോസും എടുക്കാത്തവർക്കാണ് ആഴ്ചയിലൊരിക്കൽ ആൻറിജെൻ പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്. റസ്റ്റാറൻറുകളിലും കഫേകളിലും ഭക്ഷണം നൽകുന്നത് തുറസ്സായ സ്ഥലങ്ങളിലാണെങ്കിൽ മുനിസിപ്പല്‍ മന്ത്രാലയത്തിൻെറ ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.

അകത്താണെങ്കില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. വാണിജ്യ മന്ത്രാലയത്തിൻെറ അനുമതി മാത്രമേ ഉള്ളൂവെങ്കില്‍ തുറന്ന ഇടങ്ങളില്‍ 30 ശതമാനം പേർക്കും ഇന്‍ഡോറില്‍ 15 ശതമാനം പേർക്കുമാണ് പ്രവേശനാനുമതി. എന്നാൽ, എല്ലാ ഉപഭോക്താക്കളും വാക്സിൻ എടുത്തവരായിരിക്കണം. കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണനാപട്ടികയിൽ നിലവിൽ 30 വയസ്സുള്ളവരെയും മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്.

ദീർഘകാല രോഗമുള്ളവർ, ആരോഗ്യ പ്രവർത്തകർ, പ്രധാന മന്ത്രാലയങ്ങളുമായി ബന്ധെപ്പട്ടവർ, സ്കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ് നിലവിൽ മുൻഗണനാപട്ടികയിൽ ഉള്ള മറ്റുള്ളവർ. വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് വാക്സിൻ നൽകാനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

രണ്ടു ഡോസ് വാക്സിനും എടുത്തവർ, കോവിഡ് മാറിയവർ, വാക്സിൻ എടുക്കാൻ പറ്റാത്ത തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉള്ളവർ (ഇത്തരക്കാർക്ക് ആരാഗ്യമന്ത്രാലയത്തിൻെറ റിേപ്പാർട്ട് ഉണ്ടായിരിക്കണം) എന്നിവർ മാത്രമാണ് ആഴ്ചക്കുള്ള ആൻറിജെൻ പരിേശാധനയിൽനിന്ന് ഒഴിവാകുന്നവർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.