1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിതാഖാത്ത് മൂന്നാംഘട്ടം നടപ്പാക്കുന്നത് നീട്ടിവെച്ചു
നിതാഖാത്ത് മൂന്നാംഘട്ടം നടപ്പാക്കുന്നത് നീട്ടിവെച്ചു
നിതാഖാത്ത് മൂന്നാംഘട്ടം നടപ്പാക്കുന്നത് സൗദി സര്‍ക്കാര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീട്ടി. ഇതേക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 20 മുതലാണ് നിതാഖാത്ത് മൂന്നാംഘട്ടം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.
ഐഎസിന് നേര്‍ക്ക് തോക്കെടുക്കുന്ന കുര്‍ദ്ദിഷ് ബാലിക
ഐഎസിന് നേര്‍ക്ക് തോക്കെടുക്കുന്ന കുര്‍ദ്ദിഷ് ബാലിക
സിറിയയിലെ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും വളരുന്നത് തോക്കും ബോംബുമൊക്കെ കണ്ടാണ്. കലാപം തുടങ്ങി നാലു വര്‍ഷത്തോളമായിട്ടും ഈ മേഖലയില്‍ ഇതുവരെ സമാധാനം പുനസ്ഥാപിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ഇവിടെ വളരുന്ന കൊച്ചുകുട്ടികള്‍ക്ക് പോലും മരണത്തെയും കൊലപാതകങ്ങളെയും ഭയമില്ല.
ബോംബുഭീഷണി സന്ദേശം; ഇന്തോനേഷ്യന്‍ വിമാനം നിലത്തിറക്കി
ബോംബുഭീഷണി സന്ദേശം; ഇന്തോനേഷ്യന്‍ വിമാനം നിലത്തിറക്കി
ഇന്തോനേഷ്യന്‍ യാത്രാവിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. 122 യാത്രക്കാരുമായി ഇന്തോനേഷ്യയുടെ കിഴക്കന്‍ നഗരമായ അംബോണ്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് ബോംബു ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്.
സൗദി രാജാവിന്റെ ചെറുമകന്‍ യെമനില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍
സൗദി രാജാവിന്റെ ചെറുമകന്‍ യെമനില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍
സൗദി രാജാവിന്റെ ചെറുമകന്‍ യെമനിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൗദി സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് സീനിയര്‍ കമാന്‍ഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാളെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ പറയുന്നു.
സിറിയന്‍ കലാപങ്ങളില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 220,000 പേര്‍ക്ക്
സിറിയന്‍ കലാപങ്ങളില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 220,000 പേര്‍ക്ക്
ബാഷര്‍ അല്‍ അസദിനെതിരെയുള്ള പ്രതിഷേധവുമായി തുടങ്ങിയ സിറിയയിലെ ആഭ്യന്തര കലാപങ്ങളില്‍ ഇതുവരെ 220,000 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മേധാവി റാമി അബ്ദെല്‍ റഹ്മാന്‍ പറഞ്ഞു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇതുവരെയായിട്ടും അറുതിയില്ല.
യെമനിലെ യുഎന്‍ സംഘത്തലവന്‍ രാജിവെച്ചു; സമാധാനത്തിനായുള്ള യുഎന്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് വിമര്‍ശനം
യെമനിലെ യുഎന്‍ സംഘത്തലവന്‍ രാജിവെച്ചു; സമാധാനത്തിനായുള്ള യുഎന്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് വിമര്‍ശനം
യെമനിലെ യുന്‍ സംഘത്തലവന്‍ ജെമാല്‍ ബെനോമാള്‍ രാജിവെച്ചു. ഹൂത്തികള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളെയും ആഭ്യന്തരകലാപത്തെയും ഇല്ലായ്മ ചെയ്യുന്നതില്‍ യുഎന്‍ പരാജയപ്പെട്ടെന്ന വ്യക്തമായ സന്ദേശം നല്‍കുന്നതാണ് ജമാല്‍ ബെനോമാറിന്റെ രാജി. ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്.
സൈനാ നെഹ്‌വാളിന് വീണ്ടും ബാഡ്മിന്റണില്‍ ഒന്നാം റാങ്ക്
സൈനാ നെഹ്‌വാളിന് വീണ്ടും ബാഡ്മിന്റണില്‍ ഒന്നാം റാങ്ക്
ഇന്ത്യന്‍ ഷട്ട്‌ലര്‍ സൈന നെഹ്‌വാള്‍ വീണ്ടും ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാമത്. ചൈനയുടെ ലീ സ്യൂറെയ്ക്ക് പോയിന്റുകള്‍ നഷ്ടപ്പെട്ടതോടെയാണ് സൈന വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയത്. ഏറ്റവും ഒടുവിലായി ബാഡ്മിന്റ്ണ്‍ വേള്‍ഡ് ഫെഡറേഷന്‍ പുറത്തിറക്കിയ പട്ടികയില്‍ സൈന നെഹ്‌വാള്‍ ഒന്നാമതും ചൈനയുടെ ലീ സ്യൂറെ മൂന്നാമതുമാണ്.
ക്യാനില്‍ സെല്‍ഫി നിയന്ത്രിക്കണമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍
ക്യാനില്‍ സെല്‍ഫി നിയന്ത്രിക്കണമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍
ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ റെഡ് കാര്‍പ്പറ്റ് സെല്‍ഫികളുടെ എണ്ണം കുറയ്ക്കണമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ തിയേറി ഫ്രിമൊക്‌സ്. 'സെല്‍ഫിയെ നിരോധിക്കണമെന്ന് അല്ല ഞാന്‍ പറയുന്നത്. മറിച്ച് സെല്‍ഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ്.
എയ്‌ഞ്ചെലാ മെര്‍ക്കല്‍ നരേന്ദ്ര മോഡിയെ അപമാനിച്ചെന്ന് സോഷ്യല്‍ മീഡിയാ പ്രചാരണം
എയ്‌ഞ്ചെലാ മെര്‍ക്കല്‍ നരേന്ദ്ര മോഡിയെ അപമാനിച്ചെന്ന് സോഷ്യല്‍ മീഡിയാ പ്രചാരണം
യൂറോപ്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്‌ഞ്ചെലാ മെര്‍ക്കല്‍ അപമാനിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെച്ച് ഹസ്തദാനത്തിനായി മോഡി കൈ നീട്ടിയപ്പോള്‍ മെര്‍ക്കല്‍ അത് നിരസിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്നാല്‍, തികച്ചും അതിശയോക്തി കലര്‍ന്ന പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്ന് ഒറ്റ ഗൂഗിള്‍ സെര്‍ച്ചില്‍ തന്നെ മനസ്സിലാകും.
യുകെയില്‍ വീടുകളുടെ വില ഇനിയും ഉയര്‍ന്നേക്കും
യുകെയില്‍ വീടുകളുടെ വില ഇനിയും ഉയര്‍ന്നേക്കും
യുകെയിലെ വീടുകളുടെ വിലയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായേക്കുമെന്ന് ആശങ്ക. ഏജന്റുമാരുടെയും മറ്റും കണക്കുകള്‍ അനുസരിച്ച് വില്‍ക്കാനുള്ള വീടുകളുടെ എണ്ണം കഴിഞ്ഞ രണ്ടു മാസമായി കുറഞ്ഞു വരികയാണ്. ഇത് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുകയും വിസ കൂടുകയും ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍.