1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2020

സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ യുഎസ് സംസ്ഥാനങ്ങളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കാട്ടുതീയില്‍ 17 മരണം. നിരവധി പേരെ കാണാതായി. ലക്ഷക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു. ഏകദേശം എട്ടു മില്യന്‍ ഹെക്ടര്‍ പ്രദേശം ചാമ്പലായെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിനു ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.

തീരപ്രദേശങ്ങളിലുള്ള നഗരങ്ങളിലേക്ക് 36 മൈല്‍ വീതിയുള്ള തീജ്വാലകള്‍ പടരുന്നതായി വെള്ളിയാഴ്ച രാത്രിയോടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുത്ത പുകയും ചാരവും പ്രദേശമാകെ പടര്‍ന്നിരിക്കുന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയായി മാറിയേക്കാവുന്ന ഈ സംഭവം നിയന്ത്രണാതീതമായി തുടരുകയാണ്.

കാണാതായവരെ കുറിച്ചുള്ള കണക്കുകൾ ഇപ്പോഴും ലഭ്യമല്ല. ഒറിഗണ്‍ ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റിന്റെ ഡയറക്ടര്‍ ആന്‍ഡ്രൂ ഫെല്‍പ്സ് പറഞ്ഞു, ദശലക്ഷക്കണക്കിന് ഹെക്ടറുകള്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെ കാട്ടുതീയെ നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ അഗ്‌നിശമന സേനാംഗങ്ങള്‍ ബുദ്ധിമുട്ടുന്നു.

കലിഫോര്‍ണിയ, ഒറിഗണ്‍, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളിലെ തീപിടുത്തങ്ങള്‍ പര്‍വത നഗരങ്ങളിലൂടെ വ്യാപിച്ച് അയല്‍പ്രദേശങ്ങളെ ചാരമാക്കി മാറ്റുകയും വളരെയധികം പുക പുറന്തള്ളുകയും ചെയ്യുന്നു. നഗരത്തില്‍ തീ പടരുന്ന സാഹചര്യത്തില്‍ പോര്‍ട്ട്ലാന്‍ഡിന്റെ മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം അഞ്ച് ദശലക്ഷം ഏക്കറുകളിലാണ് നിലവില്‍ തീപിടുത്തം വ്യാപിച്ചിരിക്കുന്നത്. ന്യൂജഴ്സിയുടെ വലുപ്പമുള്ള ഒരു ഭൂവിസ്തൃതി ഇപ്പോള്‍ ചാരമായി കഴിഞ്ഞു. ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരി, എണ്ണ എന്നിവ കത്തിച്ചതിലൂടെ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം കനത്ത ചൂട് ഉണ്ടായതാണ് തീ ആളികത്തിച്ചതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.