സ്വന്തം ലേഖകൻ: നേഗാർണോ-കരാബാഗ് പ്രദേശത്തെ ചൊല്ലി രണ്ടാഴ്ചയോളമായി നടന്ന അർമീനിയ- അസർബൈജാൻ പോരാട്ടത്തിന് താൽക്കാലിക വിരാമം. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ ശ്രമഫലമായി മോസ്കോയിൽ 10 മണിക്കൂറിലധികം നീണ്ട ചർച്ചക്കുശേഷം ശനിയാഴ്ച ഉച്ചയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നഗാർണോ-കരോബാഗിലെ സിവിലിയൻ കേന്ദ്രങ്ങളിൽ അസർബൈജാൻ സൈന്യം മിസൈൽ-ഷെൽ ആക്രമണങ്ങൾ നടത്തിയതായി അർമീനിയ ആരോപിച്ചു. തങ്ങളുടെ പ്രദേശങ്ങൾ അർമീനിയ ആക്രമിക്കുകയായിരുന്നുവെന്ന് അസർബൈജാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തലിന് ഇരുരാജ്യങ്ങളും തയാറായെതന്നാണ് റിപ്പോർട്ട്. മാനുഷിക പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം റെഡ്ക്രോസിനെ ഏൽപിക്കും. തടവുകാരുടെ കൈമാറലും നടക്കും. നേഗാർണോ- കരാബാഗ് സംബന്ധിച്ച വിശദ ചർച്ച നടക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. രണ്ടാഴ്ചയോളം നീണ്ട സംഘർഷത്തിൽ 300 പേർക്കാണ് ജീവൻ നഷ്ടമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല