സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി അമേരിക്കയിലെ ഇന്ത്യൻ വംശജരെ സാമ്പത്തികമായും ആരോഗ്യപരമായും ബാധിച്ചതായി സർവേ. ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് ആണ് സർവേ നടത്തിയത്. അഞ്ചിൽ രണ്ട് ഇന്ത്യക്കാരും ദീർഘകാല സാമ്പത്തിക പദ്ധതികളെയും സ്ഥിരതയെയും കോവിഡ് ബാധിച്ചതായി സമ്മതിച്ചു.
ഇന്ത്യൻ വംശജരിൽ 30 ശതമാനത്തിനും ശമ്പളത്തിലും കുറവുണ്ടായി. സർവേയിൽ പങ്കെടുത്ത ആറുപേരിൽ ഒരാൾക്ക് കോവിഡ് ബാധിക്കുകയോ കുടുംബത്തിൽ ആർക്കെങ്കിലും രോഗമുണ്ടാകുകയോ ചെയ്തിട്ടുണ്ട്. കുറച്ച് ഇന്ത്യൻ വംശജർക്ക് മാത്രമേ താമസ- കുടിയേറ്റ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുള്ളൂ.
അതേസമയം കുടുംബബന്ധങ്ങളിൽ ഗുണകരമായ മാറ്റമുണ്ടാകാൻ കോവിഡ് ഉപകാരപ്പെട്ടതായി സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. മാനസിക പിരിമുറുക്കവും നിരാശയും വർധിച്ചതായി നാലിലൊന്നു പേർ സമ്മതിച്ചു. കൊവിഡൂം തുടർന്നുണ്ടായ സാമ്പത്തിക അടിയന്തിരാവസ്ഥയും യുഎസിലെ ഭൂരിഭാഗം ഇന്ത്യൻ വംശജരടേയും ജീവിതശൈലി മാറ്റിയതായും ഫൗണ്ടേഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിക്ഷേപങ്ങളിലും ജീവിത സാഹചര്യങ്ങളിലും ദൂരവ്യാപക ഫലങ്ങൾ ഉളവാക്കുന്നതാകും ഈ മാറ്റങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല