1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2020

സ്വന്തം ലേഖകൻ: ബ്രെക്സിറ്റാനന്തര വ്യാപാര കരാർ അവസാന ഘട്ടത്തിലെന്ന് സൂചന നൽകി ബ്രിട്ടൻ. ഇനി പന്ത് ഇയുവിന്റെ കോർട്ടിലാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര ഇടപാടിനെക്കുറിച്ച് യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയുടെ അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കിയ റാബ് ചർച്ചകൾ പുരോഗമിക്കുകയാണെന്നും യൂറോപ്യൻ യൂണിയൻ “പ്രായോഗികത” കാണിക്കുന്നുണ്ടെങ്കിൽ ഒരു കരാർ സാധ്യമാകുമെന്നും കൂട്ടിച്ചേർത്തു.

മത്സ്യബന്ധന അവകാശങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ചർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് ആഴ്ചയ്ക്കുള്ളിൽ ബ്രെക്സിറ്റിന് ശേഷമുള്ള നടപടികളുടെ ‌ സമയപരിധി അവസാനിക്കുന്നതിനിടെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ ബ്രെക്സിറ്റ്‌ ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബാർനിയർ കഴിഞ്ഞയാഴ്ച്ച ലണ്ടനിലെത്തിയിരുന്നു.

സഹപ്രവർത്തകന് കൊവിഡ് -19 പോസിറ്റീവ് ആയതോടെ സ്വയം നിരീക്ഷണത്തിലായിരുന്ന മൈക്കൽ ബാർനിയർ വാരാന്ത്യത്തിലാണ് മുഖാമുഖ ചർച്ചകൾ പുനരാരംഭിച്ചത്. ഡിസംബർ 31 ന് യുകെയുടെ ബ്രെക്സിറ്റിനു ശേഷമുള്ള പരിവർത്തന കാലയളവ് അവസാനിക്കുന്നതിന് മുൻപ് ഇരു രാജ്യങ്ങളും തങ്ങളുടെ വ്യാപാര ബന്ധം നിയന്ത്രിക്കുന്നതിനുള്ള കരാറിൽ ഒപ്പിടാനുള്ള ശ്രമത്തിലാണ്.

ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയിരുന്നു, എന്നാൽ 11 മാസത്തെ പരിവർത്തന കാലയളവിന്റെ ഭാഗമായി വർഷാവസാനം വരെ ബ്ളോക്കിന്റെ നിയമങ്ങൾ പാലിക്കുന്നത് തുടരുകയാണ്. പരിവർത്തന കാലയളവിന് മുൻപായി ഒരു വാണിജ്യ കരാർ അംഗീകരിക്കുന്നില്ലെങ്കിൽ, ഇരുവരും തമ്മിലുള്ള വ്യാപാരം സ്ഥിരമായി ലോക വ്യാപാര സംഘടന നിയമങ്ങൾക്ക് വിധേയമായിരിക്കും.

യൂറോപ്യൻ യൂണിയനും യുകെക്കും ഇതിനുശേഷം വേണമെങ്കിൽ ചർച്ചകൾ തുടരാം, എന്നാൽ ഇരു കക്ഷികൾക്കും ഇടയിലുള്ള വ്യാപാരത്തിന് ഇറക്കുമതി നികുതി നേരിടേണ്ടിവരും. യൂറോപ്യൻ യൂണിയന്റെ ഊർജ്ജ വിപണിയിലേക്ക് യുകെക്ക് പ്രവേശനമുണ്ടാകില്ല, പോലീസും ജുഡീഷ്യൽ സഹകരണവും സംബന്ധിച്ചും കരാറുകളില്ല.

അതിനിടെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണത്തിെൻറ ഇടക്കാല റിപ്പോർട്ട് ശുഭസൂചന നൽകിയതോടെ കോവിഡ് പ്രതിരോധ വാക്സിൻ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ബ്രിട്ടൻ. അടുത്ത ഏപ്രിൽ-മേയ് മാസത്തിെൻറ തുടക്കത്തോടെ പരമാവധി വാക്സിൻ രാജ്യെത്തത്തിക്കാൻ സർക്കാർ തീരുമാനം. ഇതിെൻറ ഭാഗമായി യു.എസ് കമ്പനിയായ മൊഡേണയുടെ 20 ലക്ഷം ഡോസ് വാക്സിനുകൂടി ബ്രിട്ടീഷ് സർക്കാർ ഓർഡർ നൽകി.

രണ്ടാഴ്ച മുമ്പ് ഇതേ കമ്പനിയുടെ 50 ലക്ഷം ഡോസിന് ഓർഡർ നൽകിയതിനു പിന്നാലെയാണിത്. ഇതുകൂടാതെ ജർമൻ മരുന്ന് നിർമാതാക്കളായ ബയോടെക്കുമായി സഹകരിച്ച് യു.എസ് കമ്പനിയായ ഫൈസർ ഉൽപാദിപ്പിക്കുന്ന പ്രതിരോധമരുന്നിെൻറ 40 ദശലക്ഷം ഡോസും ബ്രിട്ടൻ ഓർഡർ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.