1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2020

സ്വന്തം ലേഖകൻ: കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ബിസിനസ് മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ദുബായ്യിൽ 500 ദശലക്ഷം ദിർഹമിെൻറ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പാക്കേജ് പ്രഖ്യാപിച്ചത്.

കോവിഡ് തുടങ്ങിയശേഷം ഇതുവരെ 6.8 ബില്യൺ ദിർഹമിെൻറ പാക്കേജാണ് ദുബായ് പ്രഖ്യാപിച്ചത്. ഈ വർഷം നാലു പാേക്കജുകളാണ് ദുബായ് അവതരിപ്പിച്ചത്.ബിസിനസ് മേഖല ദുബായ്യുടെ സാമ്പത്തിക മേഖലയുടെ ഹൃദയമാണെന്നും അവരെ പിന്തുണക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ശൈഖ് ഹംദാൻ പറഞ്ഞു. അതിജീവനത്തിെൻറ വേഗത വർധിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.

നിലവിലെ സാഹചര്യത്തിൽ സ്ഥിരതയുള്ള ബിസിനസ് സമീപനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാക്കേജ് പ്രകാരം സംരംഭക മേഖലക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കോവിഡ് മൂലം പ്രതിസന്ധിയിലായ പരസ്യക്കമ്പനികൾക്ക് ദുബായ് മുനിസിപ്പാലിറ്റിയുടെ പെർമിറ്റ് ഫീസ് മൂന്നു മാസത്തേക്ക് ഒഴിവാക്കി നൽകി. മാർച്ച് 15 മുതൽ ജൂൺ 16 വരെയുള്ള ഫീസാണ് ഒഴിവാക്കിയത്.സ്വകാര്യ നഴ്സറികളെയും ക്ലിനിക്കുകളെയും കമേഴ്സ്യൽ ലൈസൻസ് പുതുക്കൽ ഫീസിൽനിന്ന് ഒഴിവാക്കി.

ഇവിടെ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ലൈസൻസ് ആറു മാസത്തേക്കു നീട്ടി. നോളജ് ഫണ്ട് എസ്റ്റാബ്ലിഷ്മെൻറിനു കീഴിൽ പ്രവർത്തിക്കുന്ന നഴ്സറികൾക്ക് ഈ വർഷം അവസാനം വരെ പകുതി വാടക നൽകിയാൽ മതി. കഴിഞ്ഞ പാക്കേജിൽ പ്രഖ്യാപിച്ച ചില ഇളവുകൾ മൂന്നു മാസംകൂടി നീട്ടി നൽകി.

മാർക്കറ്റ് ഫീസ് റദ്ദാക്കിയ തീരുമാനം മൂന്നു മാസംകൂടി നീട്ടി. ഈ വർഷം അവസാനംവരെ മാർക്കറ്റ് ഫീസ് അടക്കേണ്ടതില്ല. യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത വാണിജ്യക്കപ്പലുകളുടെ ഡോക്കിങ് ഫീസ് ഒഴിവാക്കിയ തീരുമാനവും നീട്ടി. കസ്റ്റംസ് ക്ലിയറൻസിനായി ബാങ്ക് ഗാരൻറി നൽകിയതിന് അനുവദിച്ച ഇളവും തുടരും.കസ്റ്റംസ് രേഖകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് നൽേകണ്ട ഫീസ് 50 ദിർഹമിൽനിന്ന് അഞ്ചു ദിർഹമായി കുറച്ചു. ടൂറിസം, വിനോദ മേഖലകളിലെ സർക്കാർ ഫീസുകൾ ഒഴിവാക്കിയതിെൻറ ആനുകൂല്യം ഈ വർഷം അവസാനം വരെ തുടരും.

ചില്ലറ വിൽപന മേഖലയിൽ ഗവൺമെൻറ് പെർമിറ്റ് ഫീസ് മരവിപ്പിച്ചത് നവംബർ അവസാനം വരെ ദീർഘിപ്പിച്ചു. പിഴകൾ അടക്കാൻ വൈകിയതിെൻറ പേരിലുള്ള സർവിസ് ഫീസുകൾ ഈടാക്കില്ല.വാണിജ്യ ലൈസൻസ് പുതുക്കാൻ വൈകിയതിെൻറ പേരിൽ ഏർപ്പെടുത്തിയിരുന്ന പിഴയും ഈടാക്കില്ല. പാട്ടക്കരാർ പുതുക്കാതെ വാണിജ്യ ലൈസൻസുകൾ പുതുക്കാം.

അതേസമയം, ഹോട്ടൽ മേഖലയിലെ ഏഴു ശതമാനം ടൂറിസം ഫീസ് വീണ്ടും ഈടാക്കിത്തുടങ്ങും.മാർച്ച് 12നാണ് ദുബായ്യിൽ ആദ്യത്തെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. 1.5 ബില്യൺ ദിർഹമിെൻറ പാക്കേജായിരുന്നു അത്. മാർച്ച് 29ന് 3.3. ബില്യൺ ദിർഹമിെൻറയും ജൂലൈ 11ന് 1.5. ബില്യൺ ദിർഹമിെൻറയും പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.