സ്വന്തം ലേഖകൻ: ഗൽവാൻ നദിക്കു സമീപമുള്ള നിയന്ത്രണരേഖയിൽ ചൈനീസ് ക്യാമ്പുകളുടെയും ബങ്കറുകളുടെയും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. നിയന്ത്രണരേഖയിൽ ഒമ്പതു കിലോമീറ്ററിലാണ് ചൈനീസ് സൈന്യത്തിെൻറ 16 ക്യാമ്പുകൾ. മേഖലയിൽനിന്ന് ൈചന പിന്മാറിയിട്ടില്ലെന്നുമാത്രമല്ല, ഇന്ത്യക്ക് ഭീഷണിയായി സൈനികനീക്കം ശക്തിപ്പെടുത്തുകയുമാണെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാന മേഖലകളിലാണ് ചൈനീസ് നുഴഞ്ഞുകയറ്റം. ഗൽവാൻ താഴ്വരയിലെ ഇന്ത്യൻ പോസ്റ്റുകൾ ആക്രമിക്കാൻ കഴിയുംവിധമാണ് നിയന്ത്രണരേഖയിൽ ക്യാമ്പുകൾ. ലഡാക്കിെൻറ തലസ്ഥാനമായ ലേയിൽനിന്ന് ദൗലത്ബേഗ് ഒാൾഡിയിലേക്ക് ഇന്ത്യ നിർമിക്കുന്ന തന്ത്രപ്രധാനമായ ഹൈവേയുടെ ആറു കിലോമീറ്റർ അകലെ വരെ ചൈന ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഹൈവേയിലൂടെ ഇന്ത്യൻ സേനക്ക് മേഖലയിൽ എല്ലാ കാലാവസ്ഥയിലും മേധാവിത്വം നിലനിർത്താൻ കഴിയുമെന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. തന്ത്രപ്രധാനമായ കാരക്കോറം പാസിലെ ഇന്ത്യൻ പൊസിഷനുകളിലേക്ക് ഹൈവേ എളുപ്പവഴിയാണ്. കാരക്കോറം പാസിൽനിന്ന് അതിർത്തിയിെല ചൈനീസ് വിന്യാസത്തെ നിരീക്ഷിക്കുകയും ചെയ്യാം.
അതിനിടെ ലഡാക്കിൽ വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിന്യസിച്ച് ചൈനയ്ക്കെതിരെ ഇന്ത്യ നീക്കം ശക്തമാക്കി. ശത്രുവിന്റെ പോർവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും അതിവേഗത്തിൽ തകർക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം. ‘ആകാശ്’ മിസൈലുകളുടെ സഹായത്തോടെയാണ് അതിർത്തിയിൽ വ്യോമപ്രതിരോധം തീർത്തിരിക്കുന്നത്.
ചൈനീസ് ഭാഗത്തു നിന്നു ഏതെങ്കിലും തരത്തിലുള്ള വ്യോമ ഭീഷണിയുണ്ടായാൽ നേരിടാൻ ലക്ഷ്യമിട്ടാണ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ലഡാക്കിൽ വിന്യസിച്ചിരിക്കുന്നത്. ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും കണ്ടെത്താനുളള റഡാർ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ ഇന്ത്യൻ വ്യോമസേന സുഖോയ് -30 എംകെഐ, മിറാഷ് 2000, ജാഗ്വാർ യുദ്ധവിമാനങ്ങൾ അതിർത്തിയിലെ വിവിധ വ്യോമതാവളങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ ലെഹ്, ശ്രീനഗർ വ്യോമ താവളങ്ങൾ സന്ദർശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല