സ്വന്തം ലേഖകൻ: രാജ്യത്തെ ആണവോർജ പരീക്ഷണങ്ങളുടെ അന്താരാഷ്ട്ര പരിശോധന നിർത്തിവെക്കണമെന്ന് ഇറാൻ പാർലമെൻറ് ആവശ്യപ്പെട്ടു. ആണവ, പ്രതിരോധ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്രിസാദയുടെ കൊലപാതകത്തിെൻറ പശ്ചാത്തലത്തിലാണ് ഇറാെൻറ പാർലമെൻറ് ഐകകഠ്യേന അന്താരാഷ്ട്ര സമൂഹത്തിെൻറ പരിശോധന നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്.
പടിഞ്ഞാറുമായി സംഭാഷണത്തിലേർപ്പെടാൻ ഈ നടപടി ഇറാനെ പ്രേരിപ്പിക്കുമെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. എങ്കിൽ അത് നിർത്തിവെക്കാൻ ഇറാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഒരു പാർലമെൻറ് അംഗം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിന് കനത്ത തിരിച്ചടി നൽകണമെന്നും ലോകത്തെ ഏറ്റവും സമർഥമായ ആണവ വ്യവസായ രാജ്യമായി ഇറാൻ മാറണമെന്നും പാർലമെൻറ് ആവശ്യപ്പെട്ടു.
അതേസമയം, മുഹ്സിൻ ഫഖ്രിസാദയുടെ കൊലപാതകത്തിനു പിന്നിൽ ഇസ്രായേൽ ആണെങ്കിൽ ശക്തമായി തിരിച്ചടിക്കണമെന്ന് ഇറാൻ പത്രം ആഹ്വാനം ചെയ്തു. ഇസ്രായേലിെൻറ പ്രമുഖ തുറമുഖ നഗരമായ ഹൈഫയിൽ ഇറാൻ ആക്രമണം നടത്തണമെന്നാണ് പ്രാദേശിക പത്രമായ ‘കെയ്ഹാൻ’ ഞായറാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്ധനായ സാദുല്ല സെരിയുടേതാണ് ലേഖനം. കഴിഞ്ഞ ജനുവരിയിൽ ഇറാൻ ജനറലിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാഖിൽ അമേരിക്കൻ സേനക്കു നേരെ നടത്തിയതിനെക്കാൻ ഭീകരമായ ആക്രമണമായിരിക്കണം ഹൈഫയിൽ നടത്തേണ്ടത്.ഹൈഫയിൽ വൻ ആൾനാശം വരുത്തുന്നതു വഴി മാത്രമേ അവരെ ഇത്തരം പ്രവൃത്തിയിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് പരിഹാരം തേടാന്‍ ചര്‍ച്ചകള്‍ക്കൊരുങ്ങി യു.എസ് സംഘം സൗദിയിലേക്ക്. വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ജേര്‍ഡ് കുഷ്നറും സംഘവുമാണ് ഈ ആഴ്ച സൗദിയും ഖത്തറും സന്ദര്‍ശിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ജേര്‍ഡ് കുഷ്നര്‍ സൗദി നഗരമായ നിയോമില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് യു.സിലെ മുതിര്‍ന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥന് വ്യക്തമാക്കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് പ്രതിനിധികളായ എവി ബെര്കൊവിറ്റ്സ്, ബ്രയാന്‍ ഹുക്ക്, യു.എസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് ചീഫ് എക്സിക്യൂട്ടീവ് ആദം ബോഹ്ലര് എന്നിവരും കുഷ്നറിനൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സുരക്ഷാ കാരണങ്ങളാല്‍ കുഷ്നറുടെ യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് കഴിയില്ലെന്നാണ് യു.എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച കുഷ്നര്‍ കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒരാഴ്ച മുന്‍പ് മുഹമ്മദ് ബിന്‍ സല്മാന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി നിയോമില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തില്‍ ഇറാനെതിരായ ആക്രമണത്തെ അനുകൂലിക്കണമെന്ന നെതന്യാഹുവിന്റെ ആവശ്യം അംഗീകരിക്കാന്‍ മുഹമ്മദ് ബിന്‍ സല്മാന് തയ്യാറായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല