സ്വന്തം ലേഖകൻ: ഇറാെൻറ ആണവ, പ്രതിരോധ ശാസ്ത്രജ്ഞനായിരുന്ന മുഹ്സിൻ ഫഖ്രിസാദെയുടെ കൊലക്ക് പിറകിൽ ഇസ്രായേലിെൻറ കൂലിപ്പടയാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ആരോപിച്ചു. ഫഖ്രിസാദെയുടെ കൊലപാതകംകൊണ്ട് തങ്ങളുടെ ആണവ പദ്ധതികൾ താഴോട്ട് പോകില്ല. അദ്ദേഹത്തിെൻറ രക്തസാക്ഷ്യത്തിന് ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും റൂഹാനി പറഞ്ഞു.
കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗ പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തവർക്കും അതിന് ഉത്തരവ് നൽകിയവർക്കും ‘വ്യക്തമായ ശിക്ഷ’ നൽകുന്നതിനാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിൽ ഇസ്രായേലിെൻറ പങ്കിന് തെളിവുണ്ടെന്ന് ഇറാൻ വിദേശ മന്ത്രി ജവാദ് സരീഫ് പറഞ്ഞു. പതിറ്റാണ്ടിനിടെ ഒട്ടേറെ മുതിർന്ന ഇറാൻ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചില വിദേശ കേന്ദ്രങ്ങളാണ് ഇതിന് ഉത്തരവാദികളെന്നും യു.എൻ സെക്രട്ടറി ജനറലിനയച്ച കത്തിൽ യു.എന്നിലെ ഇറാൻ അംബാസഡർ മാജിദ് തഖത് റവഞ്ചി ആരോപിച്ചു. മേഖലയിൽ സംഘർഷം രൂക്ഷമാക്കുന്ന നടപടികളിൽനിന്ന് എല്ലാവരും മാറിനിൽക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് പറഞ്ഞു.
അതേസമയം, ഇറാനുമായുള്ള ആണവ കരാറിലേക്ക് മടങ്ങിയെത്താനുള്ള നിയുക്ത യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ ശ്രമങ്ങളെ ഫഖ്രിസാദെയുടെ കൊലപാതകം പ്രതികൂലമായി ബാധിച്ചേക്കും. ബൈഡൻ അധികാരമേറാനിരിക്കെ നടന്ന കൊലയുടെ സമയം കൃത്യമായി നിർണയിച്ച് നടന്നതാണെന്ന് ബറാക് ഒബാമയുടെ ഇറാൻ കാര്യ ഉപദേശകനായിരുന്ന റോബർട്ട് മാല്ലേ അഭിപ്രായപ്പെട്ടു. കരാർ സംബന്ധിച്ച് പുനർവിചിന്തനം നടത്താനുള്ള ബൈഡൻ ഭരണകൂടത്തിെൻറ ശ്രമങ്ങളെ തടയാനുദ്ദേശിച്ചുള്ളതാണ് ആസൂത്രിത കൊലയെന്ന് യൂറോപ്യൻ കൗൺസിലിെൻറ വിദേശകാര്യ സഹ ചെയർ കാൾ ബിലിഡ്ത് പറഞ്ഞു.
വെള്ളിയാഴ്ച തെഹ്റാന് കിഴക്കുള്ള അബ്സർദ് ഗ്രാമത്തിലെ റോഡിലുണ്ടായ ചാവേറാക്രമണത്തിലാണ് ഫഖ്രിസാദെ കൊല്ലപ്പെട്ടത്. വിറകിനുള്ളിൽ സ്ഫോടക വസ്തു ഒളിപ്പിച്ച ട്രക്ക് ഫഖ്രിസാദെ സഞ്ചരിച്ച കാറിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് സായുധരായ ആക്രമികളുമായി അദ്ദേഹത്തിെൻറ സുരക്ഷ ഭടന്മാർ ഏറ്റുമുട്ടി. ഗുരുതര പരിക്കേറ്റ ഫഖ്രിസാദെയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൽ അദ്ദേഹത്തിെൻറ കുടുംബത്തിനും സുരക്ഷ ഭടന്മാർക്കും പരിക്കുണ്ട്. ആക്രമണം നടത്തിയ നാലുപേർ സംഭവസ്ഥലത്തും ഒരു ചാവേർ പിന്നീടും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല