സ്വന്തം ലേഖകൻ: കരിപ്പൂരിലെ എയർ ഇന്ത്യ വിമാന ദുരന്തം പ്രവാസലോകത്തിൻെറ മൊത്തം വേദനയായി. വന്ദേ ഭാരത് മിഷനിൽ ദുബൈയിൽനിന്ന് പോയ വിമാനമാണ് അപകടത്തിൽപെട്ടത്. 18 പേരാണ് മരിച്ചത്. കോവിഡ് പ്രതിസന്ധിയിൽ എല്ലാ ഗൾഫ് രാജ്യങ്ങളിൽനിന്നും നിരവധി വിമാനങ്ങളാണ് കേരളത്തിലേക്ക് പോയത്.
വിവിധ തരത്തിലുള്ള പ്രയാസങ്ങളും ദുരിതങ്ങളും താണ്ടിയാണ് ഓരോ പ്രവാസിയും വിമാനങ്ങളിൽ നാടണഞ്ഞത്. നാടണഞ്ഞതിലുള്ള സന്തോഷം നിമിഷനേരം കൊണ്ടുതന്നെ വേദനക്ക് വഴിമാറുകയായിരുന്നു കരിപ്പൂർ ദുരന്തത്തിൽ. ഖത്തറിൽനിന്ന് നിരവധി വിമാനങ്ങളാണ് ഇതിനകം വന്ദേ ഭാരത് പദ്ധതിയിൽ പ്രവാസികളെയുംകൊണ്ട് നാടണഞ്ഞിരിക്കുന്നത്. മിക്ക പ്രവാസി സംഘടനകളും വിമാനം ചാർട്ടർ ചെയ്തും പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു.
വിമാനം ഏർപ്പാടാക്കിയവർക്ക് ആശ്വാസത്തിെൻറയും സന്തോഷത്തിെൻറയും സന്ദേശം ൈകമാറിയാണ് പ്രവാസികൾ നാട്ടിലേക്ക് യാത്രയായത്. പലവിധ പ്രയാസങ്ങളും പിന്നിട്ട് നാടണയാനുള്ള കൊതിയോടെ ആശ്വാസതീരെത്തത്തിയവരാണ് കരിപ്പൂരിൽ ദുരന്തത്തിൽപെട്ടത്. കരിപ്പൂർ ദുരന്തത്തിൽ 18 പേർ മരിച്ചതിലും നിരവധി പേർക്ക് പരിക്കേറ്റതിലും പ്രവാസലോകമൊന്നടങ്കം തേങ്ങുകയാണ്.
സമൂഹ മാധ്യമങ്ങളിൽ നിറയെ പ്രാർഥനകളാണ്. കരിപ്പൂരിലെ നാട്ടുകാർ കാണിച്ച സേവനത്തിൻെറ മഹിമയും എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നു. അതേസമയം, ദുരന്തത്തിൻെറ പേരിൽ കരിപ്പൂർ വിമാനത്താവളത്തിനുനേരെ ചിലർ എതിർപ്പുയർത്തുന്നത് കരുതിക്കൂട്ടിയാണെന്ന് പ്രവാസികൾ ആരോപിക്കുന്നു. ഏറെക്കാലം വലിയ വിമാനങ്ങൾക്ക് പറക്കാൻ അനുമതി നൽകാതെയായിരുന്നു കരിപ്പൂർ വിമാനത്താവളം പ്രവർത്തിച്ചിരുന്നത്. അധികൃതരുെട അവഗണന കാലാകാലമായി നേരിടുന്ന വിമാനത്താവളം കൂടിയാണിത്. ദുരന്തത്തിൻെറ യഥാർഥ കാരണം കണ്ടെത്തുന്നതുവരെ വിമാനത്താവളത്തിനെതിരെയുള്ള പ്രചാരണങ്ങൾ ഉണ്ടാകരുതെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.
ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻെറ മാനദണ്ഡമനുസരിച്ചാണ് അമേരിക്കയിലേതൊഴിച്ച് ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളും പ്രവർത്തിക്കുന്നത്. അവരുടെ മാർഗനിർദേശങ്ങളിൽ എവിടെയും ടേബ്ൾ ടോപ് എന്നൊരു പ്രയോഗമില്ല. എന്നിട്ടും കരിപ്പൂരിൽ ടേബിൾ ടോപ് റൺവേ ആയതിനാലാണ് ദുരന്തം സംഭവിച്ചത് എന്നമട്ടിൽ ചിലർ ബോധപൂർവം കുപ്രചാരണം നടത്തുകയാണ്.
ലാൻഡിങ്ങുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളാണോ ദുരന്തകാരണമെന്ന കാര്യവും ഇനി അന്വേഷണത്തിൽ െതളിയേണ്ടതാണ്. അതിനും മുേമ്പ കരിപ്പൂരിനെതിരെയുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.
അതിനിടെ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് ഡല്‍ഹിയില്‍ എത്തിച്ചു. വിശദമായ പരിശോധനയ്ക്കാണ് ബ്ലാക്ക് ബോക്സ് ഡല്‍ഹിയില്‍ എത്തിച്ചത്. വിമാനം ലാന്‍ഡ് ചെയ്തത് നിശ്ചയിക്കപ്പെട്ട ലാന്‍ഡിംഗ് മേഖലയില്‍ നിന്ന് മാറിയാണെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നും വിവരമുണ്ട്.
അതേസമയം, കരിപ്പൂര്‍ വിമാന ദുരന്തം അന്വേഷിക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷണല്‍ എസ്പി ജി. സാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമിനെയാണ് രൂപീകരിച്ചത്. മലപ്പുറം ഡിവൈഎസ്പി ഹരിദാസന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തല്‍മണ്ണ എഎസ്പി ഹേമലത, ഇന്‍സ്പെക്ടര്‍മാരായ ഷിബു, കെ.എം. ബിജു, സുനീഷ് പി.തങ്കച്ചന്, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമിലുണ്ട്.
നിലവില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ളത് 123 പേരാണ്. ഇതില്‍ പതിനൊന്ന് പേരുടെ നില ഗുരുതരമാണ്. മൂന്നു പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം 49 പേർ ആശുപത്രി വിട്ടു. ചികിത്സയിലുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല