സ്വന്തം ലേഖകൻ: മാഞ്ചസ്റ്ററിലെ പ്രമുഖ ഷോപ്പിംഗ് സെന്ററിൽ കൗമാരക്കാരിയായ പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരെ 12 ഇഞ്ച് കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. ഭീകരാവസ്ഥ സൃഷ്ടിച്ച് ആക്രമണം നടത്തിയ നാല്പത്കാരനെ പോലീസ് കീഴ്‌പ്പെടുത്തി. മാനസികാരോഗ്യ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സംഘം ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്.
ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു, മാഞ്ചസ്റ്ററിലെ അർൻഡേൽ സെന്ററിലാണ് ഇന്നലെ രാത്രിയോടെ ആക്രമണം നടന്നത്. ഷോപ്പിംഗ് സെന്റർ സന്ദർശനത്തിനെത്തിയ ആളുകൾ ഭയന്ന് ഓടിപ്പോയി കടകളിൽ അഭയം തേടി. ഭീതി വിതച്ച് വാളുമായി കണ്ണിൽക്കാണുന്നവർക്ക് നേരെ വീശിയടുത്ത അക്രമിയിൽ നിന്ന് രക്ഷ നേടാൻ കടയുടമകൾ ഷട്ടറുകൾ താഴ്ത്തിയിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ആളുകളെ സ്ഥാപനങ്ങൾക്ക് ഉള്ളിലാക്കിയത് കൂടുതൽ അത്യാഹിതം ഒഴിവാക്കി.
ഇതിനിടെ സായുധ പോലീസ് സംഘവും പാരാമെഡിക്കൽ ടീമുകളും സംഭവസ്ഥലത്ത് പാഞ്ഞെത്തി. കറുത്ത ജാക്കറ്റ് ധരിച്ച 40 കാരനെ കത്തിയുമായി സായുധരായ പോലീസ് സംഘം നടപ്പാതയിൽ വച്ച് കീഴ്‌പ്പെടുത്തി. മാഞ്ചസ്റ്ററിൽ നിന്നുള്ള ബ്രിട്ടീഷ് പൗരനാണെന്ന് കരുതുന്ന പ്രതി MI5 തീവ്രവാദ വിരുദ്ധ പോലീസ് ലിസ്റ്റിലുള്ള ആളല്ലെന്നാണ് സൂചന.
40 വയസുള്ള ഒരാളും മറ്റ് രണ്ട് സ്ത്രീകളും ഉൾപ്പെടെ മറ്റ് മൂന്ന് സ്ത്രീകൾക്ക് 50 വയസ്സിനിടയിലുള്ള ഒരു പുരുഷനോടൊപ്പം പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമല്ല. അക്രമി കത്തിയുമായി ഒാടി നടന്ന് മാളിൽ കണ്ടവരെയെല്ലാം കുത്തുകയായിരുന്നുവെന്ന് ഒരു കടയുടമസ്ഥൻ പറഞ്ഞു. സംഭവത്തെത്തുടർന്നു പോലീസെത്തി മാളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല